ഇരവിപുരം: കടയില്‍ കയറി ആക്രമണം നടത്തി സ്ത്രീകള്‍ ഉള്‍െപ്പടെയുള്ളവരെ ആക്രമിച്ച സംഘത്തിലെ മൂന്ന് യുവാക്കളെ വര്‍ക്കലയിലുള്ള ഒളിത്താവളത്തില്‍നിന്ന് പിടികൂടി. വാളത്തുംഗല്‍ പുത്തന്‍ചന്ത കമലാ മന്ദിരത്തില്‍ അഖിലേഷ് (22), വാളത്തുംഗല്‍ ആദിക്കാട് പടിഞ്ഞാറ്റതില്‍ ബിച്ചു എന്ന അനുരാജ് (27), തോട്ടുകാവ് വെളിയില്‍ പടിഞ്ഞാറ്റതില്‍ ശരത് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 24 ന് വൈകീട്ട് നാലേമുക്കാലോടെ ഇരവിപുരം വഞ്ചി കോവിലിനടുത്തുള്ള ഉഷ ടയേഴ്സിലായിരുന്നു സംഭവംകാറിലും ബൈക്കിലുമായെത്തിയ സംഘം കടയുടമ ഗോപുവിനെ മര്‍ദിക്കുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയ സ്ത്രീകള്‍ ഉള്‍െപ്പടെയുള്ളവരെ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വടക്കുംഭാഗം ശ്രീനഗര്‍ മുന്നില്‍ ഉഷസ് വീട്ടില്‍ ഉഷയുടെ കാലിന് പരിക്കേറ്റിരുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവശേഷം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കടന്ന സംഘം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞശേഷമാണ് വര്‍ക്കലയിലെ ഒളിത്താവളത്തിലെത്തിയത്.
സിറ്റി സൈബര്‍ സെല്ലിെന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഇരവിപുരം പൊലീസിെന്റ പിടിയിലായത്. എ.സി.പി വിജയന്, എസ്.എച്ച്.ഒ ധര്‍മജിത്ത്, എസ്.ഐമാരായ ദീപു, സൂരജ്, സുതന്, ആന്റണി, ജയകുമാര്‍, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ചിത്രന്, സുമേഷ് ബേബി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു