കേളകം: ജെസിബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു. ഇന്ധന വിലവര്‍ധനയെത്തുടര്‍ന്ന് നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വാടക വര്‍ധിപ്പിക്കുന്നതെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷന്(സിഇഒഎ) ഭാരവാഹികള്‍ കേളകത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക മണിക്കൂറിന് 200 രൂപയും ടിപ്പറിന് 100 രൂപയുമാണ് വര്‍ധിപ്പിച്ചത്. പേരാവൂര്‍ മേഖലയില്‍ വര്‍ധന ഇന്നലെ മുതല്‍ നിലവില്‍ വന്നു. സംസ്ഥാനവ്യാപകമായി വില വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ വില വര്‍ധിപ്പിക്കുന്നതെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ പറഞ്ഞു.ജില്ലയിലെ 16 മേഖലകളില്‍ 14 ഇടത്തും വിലവര്‍ധ നിലവില്‍ വന്നു. മറ്റു മേഖലകളില്‍ സമ്മേളനത്തിന്റെ ഭാഗമായി വിലവര്‍ധന പ്രാബല്യത്തില്‍ വരും. ഇന്ധന വിലവര്‍ധനയാണ് വലിയ തിരിച്ചടിയായത്. യന്ത്രവാടക വര്‍ധിക്കുന്നതനുസരിച്ച് തൊഴിലാളികളും കൂലി വര്‍ധനവെന്ന ആവശ്യമുന്നയിക്കുന്നതിന് സാധ്യതയുണ്ട്.
ചെങ്കല്‍പ്പണകളിലെ ജെസിബി വാടക മണിക്കൂറിന് 1500 രൂപയായി വര്‍ധിപ്പിച്ചു. നേരത്തേ ഇത് 1300 ആയിരുന്നു. മിനിമം ചാര്‍ജ് 2500 രൂപയാണ്.
ടിപ്പറിന് ദിവസം എട്ടു മണിക്കൂര്‍ ജോലി ചെയ്യുന്നതിന് വാടക 6000 രൂപയാക്കി.
ഒരു മണിക്കൂറിന് 700 രൂപയായിരുന്നത് 800 രൂപയാക്കി. മിനിമം ചാര്‍ജ് 1500 രൂപയാണ്. മണ്ണ് നീക്കം ചെയ്യുന്നതിന് 500 രൂപയുമാണ്. ഹിറ്റാച്ചിക്ക് 70, 80, 81 എന്നിവയ്ക്ക് 1400 രൂപയുണ്ടായിരുന്ന വാടക 1600 രൂപയാക്കി. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സ്കറിയ ബാണത്തുംകണ്ടി, എന്‍.കെ അനീഷ്, ജെയിംസ് കാട്ടുകുന്നേല്‍, റി ചിന്നന് ജെയം കാക്കയങ്ങാട് എന്നിവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു