കണ്ണൂര്‍: സി.പി.എം ശക്തിേകന്ദ്രങ്ങളില് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് കൂടുതലും സ്ത്രീകളെയാണെന്നും അവരെ എളുപ്പം ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സി.പി.എം നീക്കമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് എം.പി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ യൂനിയനില്പ്പെട്ടവരാണ്. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ക്ക് പോലും കള്ളവോട്ട് തടയാന്‍ കഴിയാറില്ല.എന്തു പറഞ്ഞാലും സ്ത്രീ സ്ത്രീതന്നെയാണ്. സി.പി.എം ആധിപത്യമുള്ള ആന്തൂര്‍, കല്യാശ്ശേരി തുടങ്ങിയ സി.പി.എം കേന്ദ്രങ്ങളില്‍ സ്ത്രീകളെ മാത്രമാണ് നിയോഗിച്ചിടുള്ളത്. പുരുഷ ഉദ്യോഗസ്ഥരില്ല.
സ്ത്രീകള്‍ക്ക് സി.പി.എമ്മിെന്റ ഭയപ്പെടുത്തല്‍ അതിജീവിക്കാനാവില്ല. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് ഇതിന് വ്യത്യസ്തമായിട്ടുള്ളത്. കണ്ണൂരില്‍ സി.പി.എം വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ചേര്‍ത്തിട്ടുണ്ട്. ഇത് വര്‍ഷങ്ങള്‍ക്ക് മുേമ്ബയുള്ള പതിവാണ്. എടക്കാട് മണ്ഡലത്തില്‍ എെന്റ ആദ്യജയം അതിെന്റ തെളിവാണ്. അന്ന് സി.പി.എം കള്ളവോട്ടിലൂടെ നേടിയ ജയം ഞാന്‍ സുപ്രീംകോതടിയില് ചെന്ന് തെളിയിച്ചതാണ്.
കോണ്‍ഗ്രസ് നേതാക്കളുെട പേരില്‍ ഇരട്ടവോട്ട് ഉണ്ടെങ്കില്‍ അതും സി.പി.എമ്മുകാര്‍ ചേര്‍ത്തതാകും. പിടിക്കപ്പെടുേമ്ബാള് കോണ്‍ഗ്രസും ഉണ്ടെന്ന് പറയാന്‍ വേണ്ടിയാണിതെന്നും സുധാകരന് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു