ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനക്കുട്ടിയെ വനപാലകര്‍ ആനകൂട്ടത്തോടൊപ്പം വിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിലമ്ബൂര്‍: കൂട്ടം തെറ്റി ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനക്കുട്ടിയെ പിടികൂടി വനപാലകര്‍ കാട്ടിലെ കൂട്ടത്തോടൊപ്പം വിട്ടയച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് വഴിക്കടവ് ആനപ്പാറ ജുമാമസ്ജിദിന് ചേര്‍ന്ന് വനാതിര്‍ത്തിയില്‍ ആനക്കുട്ടി ഒറ്റപ്പെട്ടു നടക്കുന്നതായി വനപാലകര്‍ക്ക് നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചത്.

ആനക്കുട്ടിയെ നിരീക്ഷിച്ചുവരുന്നതിനിടെ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ പുത്തരിപ്പാടം മൈതാനത്തു വെച്ച്‌ കണ്ടെത്തി.ആറ് മാസത്തോളം പ്രായമായ കുട്ടിക്കൊമ്ബനെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്നു പരിശോധിച്ചു.ആനക്കുട്ടി പൂര്‍ണ ആരോഗ‍്യവാനായി കണ്ടു. ഇതോടെ നെല്ലിക്കുത്ത് ഫോറസ്റ്റ് ഓഫിസര്‍ കിഴക്കേപാട്ടില്‍ ശിവദാസ‍െന്‍റ നേതൃത്വത്തില്‍ വനപാലകര്‍ ആനക്കൂട്ടത്തെ കണ്ടെത്താന്‍ കാട്ടില്‍ തിരച്ചില്‍ തുടങ്ങി.

രാത്രി ഏഴ് മണിയോടെ വെള്ളകട്ട അട്ടിവനത്തില്‍ ആനക്കൂട്ടത്തെ കണ്ടെത്തി. ആനക്കുട്ടിയെ കൂട്ടത്തോടൊപ്പം വിട്ടയച്ചു. കൂട്ടം തെറ്റി വീണ്ടും ആനക്കുട്ടി നാട്ടിലേക്ക് ഇറങ്ങുന്നുണ്ടോയെന്ന് രാത്രിയും വനപാലകര്‍ നിരീക്ഷിച്ചുവരുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha