ശ്രീകണ്‌ഠപുരം: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും കെ.സി ജോസഫ് പിന്‍മാറിയതോടു കൂടി എ ഗ്രൂപ്പിന്റെ തട്ടുകമായ ഇരിക്കൂറില്‍ അഡ്വ.സോണി സെബാസ്‌റ്റിനായിരിക്കും സ്‌ഥാനര്‍ത്തിയെന്ന് പരക്കെ അറിയപ്പെട്ടിരുന്നു. എന്നാല്‍ ഐ ഗ്രുപ്പുകാരനായ അഡ്വ.സജീവ് ജോസഫ് രംഗത്ത് വന്നതോടുകൂടി പ്രവര്‍ത്തകരുടെയിടയില്‍ ചേരിതിരിവുണ്ടായിരിക്കുകയാണ്.
ഇരിക്കൂറില്‍ സജീവ് ജോസഫ് സ്‌ഥാനാര്‍ത്ഥിയായിരിക്കുമെന്ന പ്രചരണം ശക്‌തമായതോടു കൂടി എ ഗ്രൂപ്പ് കാര്‍ നിയോജക മണ്ഡലത്തിന്റെ പല ഭാഗത്തും ഓഫിസ്സുകള്‍ അടച്ചു കരിങ്കാെടി ഉയര്‍ത്തിയും നേതാക്കളെ പ്രതിക്ഷേധ മറിയിക്കുന്നതിനു വേണ്ടി പ്രകടനങ്ങളും തുടങ്ങിയിരിക്കുകയാണ്.
മലയോര മേഖലയായ ഇരിക്കൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയിടയില്‍ ഒരു വിള്ളലുണ്ടായാല്‍ അത് എല്‍.ഡി.എഫ്.സ്‌ഥാനര്‍ത്തിക്ക് വമ്ബിച്ച നേട്ടമായിരിക്കും
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു