ജില്ലയിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വില വരുന്ന ഒരു ലോഡ് പടക്കം ചൊക്ലി പോലീസ് പിടികൂടി. ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതു നഗര്‍ ജില്ലയിലെ സാത്തൂര്‍ നെഹ്രു സ്ട്രീറ്റിലെ വാസുദേവന്‍ (58) തൂത്തുകുടി കടമ്ബൂര്‍, പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ ഹൃദധാലമണി (39) എന്നിവരാണ് അറസ്റ്റിലായത്. സിഐ കെ.സി. സുഭാഷ് ബാബു, എസ്ഐ വി.വി. അജീഷ്, എഎസ്ഐ മാരായ വില്‍സണ്‍ ഫെര്‍ണാണ്ടസ്, റാം മോഹന്‍, വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, രാഗേഷ്, സിപിഒ സരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പടക്കകടത്ത് പിടികൂടിയത്.കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ തലശേരി കൊടുവള്ളി, മാഹി, പള്ളൂര്‍, പൂക്കോം, ചമ്ബാട്, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തരത്തില്‍ അനധികൃതമായി പത്ത് ലോഡ് പടക്കം എത്തിയതായി പോലീസിന് വിവരം ലഭിച്ചു. പൂക്കോം സ്വദേശിയുടെ നേതൃത്വത്തിലാണ് പടക്കക്കടത്ത് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട് . പടക്കക്കടത്തിനു പിന്നില്‍ സ്ഫോടക വസ്തുക്കളുടെ കടത്തും നടക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു