എട്ടില്‍ പഠനം നിര്‍ത്തിയ 'വ്യാജഡോക്ടര്‍' ഷേവിങ് ബ്ലേഡ് ഉപയോഗിച്ച്‌ സിസേറിയന്‍ ചെയ്തു; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലഖ്നോ: ഉത്തര്‍പ്രദേശില്‍ എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ 'വ്യാജ ഡോക്ടര്‍' ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച്‌ സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്ന് യുവതിക്കും നവജാത ശിശുവിനും ദാരുണാന്ത്യം.

ഉത്തര്‍പ്രദേശിെല സുല്‍ത്താന്‍പുര്‍ ജില്ലയിലെ സായ്നി ഗ്രാമത്തില്‍ മാ ശാരദ ആശുപത്രിയിലാണ് സംഭവം. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ് മരിച്ചത്.

ചികിത്സ പിഴവിനെ തുടര്‍ന്ന് ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭര്‍ത്താവ് രാജാറാമിന്‍റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ രാജേന്ദ്ര ശുക്ല ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു.യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയിെലത്തിച്ചപ്പോള്‍ ഷേവിങ് ബ്ലേയ്ഡ് ഉപയോഗിച്ച്‌ ഓപ്പറേഷന്‍ നടത്തി. ശിശു ജനിച്ച്‌ മിനിട്ടുകള്‍ക്കകം മരിച്ചു.

ഓപ്പറേഷന്‍ കഴിഞ്ഞതോടെ ആേരാഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെവെച്ച്‌ മരിക്കുകയായിരുന്നു. രക്തം വാര്‍ന്നാണ് യുവതിയുടെ മരണം.

രാജേഷ് സാഹ്നി എന്നയാളാണ് ക്ലിനിക്ക് നടത്തിയിരുന്നത്. രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം. മിഡ്വൈഫുമാരെയും ഡോക്ടര്‍മാരെയും ഉപയോഗിച്ചാണ് ക്ലിനിക്ക് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. രാജേന്ദ്ര ശുക്ലയാണ് ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്തിരുന്നത്.

'അന്വേഷണത്തില്‍ ക്ലിനിക്കിന് രജിസ്ട്രേഷന്‍ ഇല്ലെന്ന് കണ്ടെത്തി. ക്ലിനിക് നടത്തുന്നതിനോ, ഓപ്പറേഷന്‍ നടത്തുന്നതിനോ ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെയില്ല. റേസര്‍ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് ഇവിടെ ഓപ്പറേഷനുകള്‍ നടത്തുന്നത്' -സുല്‍ത്താന്‍പുര്‍ എസ്.പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി ക്ലിനിക് നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് െപാലീസ് ചീഫ് മെഡിക്കല്‍ ഓഫിസറിന് കത്തയച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha