ഏറ്റുമാനൂര്‍: പത്രിക സമര്പ്പണത്തുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കുന്പോഴും സംഘര്‍ഷഭരിതമാണ് ഏറ്റുമാനൂരിലെ രാഷ്ട്രീയ ചുറ്റുപാട്. സ്ഥാനാര്‍ഥി നിര്‍ണയം ബിജെപിയെ വലയ്ക്കുന്പോള് ലതിക സുഭാഷ് തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നു പിന്തിരിയാത്തത് യുഡിഎഫിനെ വെട്ടിലാക്കുന്നു. ഏറ്റുമാനൂര്‍ സീറ്റിനെച്ചൊല്ലി ബിജെപി -ബിഡിജെഎസ് കലഹം അവസാന നിമിഷമെങ്കിലും സമവായത്തിലെത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാര്‍ഥിയായി ബിഡിജഐസ് പ്രഖ്യാപിച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ശ്രീനിവാസനെ അംഗീകരിക്കില്ലെന്ന നിലപാടിലാണു ബിജെപി നേതൃത്വം. നേരത്തേ, ഭരത് കൈപ്പാറേടനെ പ്രഖ്യാപിച്ചെങ്കിലും ബിജെപിയുടെ എതിര്‍പ്പിനെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു. സ്ഥാനാര്‍ഥിയെ ഇനി മാറ്റില്ലെന്നാണ് ബിഡിജഐസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് ഇന്നലെയും യുഡിഎഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് ഇന്നു രാവിലെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫും യുഡിഎഫും പ്രചരണ രംഗത്തു മുന്നേറുന്പോള്‍ കോണ്‍ഗ്രസ് വിട്ടുവന്ന ലതിക സുഭാഷും ഒപ്പമുണ്ട്. മണ്ഡലത്തില്‍ മിക്കയിടത്തും ലതിക…
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു