കൊടകര: എയര്‍ഫോഴ്സില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടരക്കര സ്വദേശി എയര്‍ഫോഴ്സ് അരുണ്‍ എന്ന അരുണ്ചന്ദ്രപിള്ള (34), സഹായം നല്കിയ പന്തല്ലൂര്‍ സ്വദേശിനി അനിത എന്നിവരെയാണ് കൊടകര പൊലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
തമിഴ്നാട് താംബരത്തെ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ പ്രതി അരുണ്‍ കുറച്ചുനാള്‍ താത്കാലിക ജോലി നോക്കിയിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു അരുണ്‍ തട്ടിപ്പ് നടത്തിയിരുന്നത്.വ്യോമസേനയില്‍ ജോലി വാങ്ങിത്തരാമെന്നും വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള വാഹനം ലേലത്തില്‍ വാങ്ങിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പുകള്‍.
എറണാകുളം കളംശേരിയിലും സമീപപ്രദേശങ്ങളിലും വീട് വാടകയ്ക്കെടുത്തായിരുന്നു ഇയാള്‍ റിക്രൂട്ട്മെന്‍്റ് ഇടപാടുകള്‍ നടത്തിയിരുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം സ്വദേശികള്‍ തട്ടിപ്പിന് ഇരയായി. 150ലധികം പേരില്‍നിന്ന് ഒരുകോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് ഇയാള്‍ കര്‍ണാടക ഹൊസൂരില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ കളമശ്ശേരി, കൊല്ലം, പാലക്കാട്, കൊരട്ടി, ആലുവ എന്നിവിടങ്ങളില്‍ എയര്‍ഫോഴ്സ് ജോലി വാഗ്ദാന തട്ടിപ്പ് പരാതിയുണ്ട്. പാങ്ങോട് പട്ടാള ക്യാമ്ബിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പരാതിയുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു