പയ്യോളി: മേപ്പയൂര്‍ സലഫി കോളജ് കാമ്ബസില്‍ ബസുകള്‍ കത്തിച്ച സംഭവത്തില്‍ ഏഴ് വര്‍ഷമായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്ഡിലയച്ചെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ശേഷം കേസന്വേഷണം പൂര്‍ത്തിയാക്കാനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് സാധിച്ചിട്ടില്ല.
2014 ഫെബ്രുവരി രണ്ടിന് രാത്രി 11.30ഓടെ പയ്യോളി -പേരാമ്ബ്ര റോഡിലെ മേപ്പയൂര്‍ സലഫി കാമ്ബസില്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥാപനത്തിെന്റ മൂന്ന് സ്കൂള്‍ ബസുകളും ഒരു ജീപ്പുമാണ് ആക്രമികള്‍ അഗ്നിക്കിരയാക്കിയത്. അന്ന് രാത്രി 11.50ന് കാമ്ബസിന് സമീപത്ത് കൂടെ പോയ ജീപ് ഡ്രൈവര്‍ വിവരം പൊലീസിനെയും അഗ്നിശമന സേനയെയും അറിയിച്ച് അവര്‍ എത്തുമ്ബോഴേക്കും നാല് വാഹനങ്ങളും കത്തിച്ചാമ്ബലായിരുന്നു.
സംഭവം ഞായറാഴ്ച ആയതിലും സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥന് അവധിയിലായതും ഏറെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു36 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
സംഭവത്തില്‍ സലഫി മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുലുപ്പയിലെ എ.വി. അബ്ദുറഹ്മാന് ഹാജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബിരുദ വിദ്യാര്‍ഥികളും എം.എസ്.എഫ് സജീവ പ്രവര്‍ത്തകരും ഭാരവാഹികളുമായ രണ്ടുപേരെ പ്രതിചേര്‍ത്ത് ജയിലിലടച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.
അറസ്റ്റിനെതിരെ എം.എസ്.എഫ്, യൂത്ത് ലീഗ് സംഘടനകളുടെ മണ്ഡലം, ജില്ല നേതൃത്വങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെ വിഷയം കൂടുതല്‍ വിവാദമായി.
യഥാര്‍ഥ പ്രതികളെ തിരിച്ചറിയുക, നിരപരാധികളെ കേസില്‍ കുടുക്കുന്ന സലഫി- ലീഗ്-പൊലീസ് ഗൂഢാലോചന ജനം തിരിച്ചറിയുക എന്നീ ആരോപണങ്ങളുന്നയിച്ച് 'സേവ് ലീഗ് ഫോറ'വും ഇതോെടാപ്പം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിെന്റ കാലത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, കാലാവധി തികച്ചിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ക്രൈംബ്രാഞ്ച് ഇരുട്ടില്‍തപ്പുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു