ആലപ്പുഴ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. കെ.എസ്. മനോജിനെതിരെ ആലപ്പുഴയില്‍ വീണ്ടും പോസ്റ്റര്‍. ഡി.സി.സി ഓഫിസ് പരിസരം, പ്രസ് ക്ലബിന് സമീപം തുടങ്ങിയവിടങ്ങളിലാണ് 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
സി.പി.എമ്മില്‍ എം.പിയും കോണ്‍ഗ്രസില്‍ എം.എല്‍.എയും നാളെ ബി.ജെ.പിയില്‍ മന്ത്രിയുമാകുമെന്ന പരിഹാസം ഇതില്‍ ഉയര്‍ത്തുന്നുണ്ട്. ദേശാടനപ്പക്ഷിയെ കോണ്‍ഗ്രസിന് വേണ്ടേ വേണ്ട, അപരനെ നിര്‍ത്തി സുധീരനെ തോല്പിച്ച മനോജിന് മാപ്പില്ല, കോണ്‍ഗ്രസിനുവേണ്ടി ജീവിച്ചവര്‍ വെളിയില്‍, വരുത്തന് സീറ്റ്, ഇവന് നാളെ കോണ്‍ഗ്രസിനെയും ചതിക്കും, വി.എംസുധീരനെ ചതിയിലൂടെ േതാല്പിച്ച വഞ്ചകനായ മനോജിന് കോണ്‍ഗ്രസുകാരായ ഞങ്ങള്‍ എങ്ങനെ വോട്ട് ചെയ്യും എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്.
മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം സജീവമായ കഴിഞ്ഞ ദിവസം ഡി.സി.സി ഓഫിസിെന്റ മുന്നിലാണ് ആദ്യം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പോസ്റ്ററുകള്‍ പതിച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് പറയപ്പെടുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു