ഇരിട്ടി: പ്രായമായ വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ എത്താതെതന്നെ വോട്ട് ചെയ്യുന്നതിനായി ഒരുക്കിയ തപാല്‍ വോട്ട് സംവിധാനത്തില്‍ സിപിഎം അനുഭാവികളായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് വ്യാപക ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി ചന്ദ്രന് തില്ലങ്കേരി ആരോപിച്ചു.
പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്തുകളില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ അറിയിക്കാതെ സിപിഎം പാര്‍ട്ടിക്കാരായ ചില ബിഎല്‍ഒമാര്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു തപാല്‍ വോട്ടുകള്‍ തട്ടിയെടുക്കുന്നത് തുടരുകയാണ്.പേരാവൂര്‍ നിയോജകമണ്ഡലം 23-ാം ബൂത്തായ മുണ്ടയാംപറമ്ബില് സിപിഎം ഏജന്റുമാരെ മാത്രം കൂട്ടി യുഡിഎഫിന്റെ ഏജന്റുമാരെ അറിയിക്കാതെ ചില വീടുകളില്‍ ചെന്ന് തപാല്‍ വോട്ടുകള്‍ ചെയ്യുന്നത് തുടര്‍ന്നപ്പോഴാണ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ തടഞ്ഞത്. തപാല്‍ വോട്ട് തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള സിപിഎം നീക്കത്തെ എന്തു വിലകൊടുത്തും യുഡിഎഫ് ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു