കാഞ്ഞങ്ങാട്: മൂന്നാമങ്കത്തിന് തയാറായിരിക്കുന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ സിപിഐക്കുള്ളില്‍ പൊട്ടിത്തെറി. തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ബങ്കളം പി. കുഞ്ഞിക്കൃഷ്ണന് കാഞ്ഞങ്ങാട് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം രാജിവച്ചു.
കൂടാതെ സിപിഐക്ക് സ്വാധീനമുള്ള മടിക്കൈ പഞ്ചായത്തിലെ രണ്ടു ലോക്കല്‍ കമ്മിറ്റികളിലെ മുഴുവന്‍ നേതാക്കളും രാജിക്കത്ത് നല്കി. രണ്ടു ലോക്കല്‍ സെക്രട്ടറിമാര്‍, 14 ബ്രാഞ്ച് സെക്രട്ടറിമാര്‍, പഞ്ചായത്തില്‍നിന്നുള്ള മണ്ഡലം കമ്മിറ്റിയംഗങ്ങള്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്.കാഞ്ഞങ്ങാട് നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മടിക്കൈയില്നിന്നുള്ള നേതാക്കളാരും പങ്കെടുത്തിരുന്നില്ല. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിലെ കാഞ്ഞങ്ങാട്, പരപ്പ എന്നിങ്ങനെ രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഇതില്‍ മിക്കവാറും അംഗങ്ങളും ചന്ദ്രശേഖരന് മത്സരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ബങ്കളം കുഞ്ഞിക്കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇത് അവഗണിച്ചാണ് സംസ്ഥാനനേതൃത്വം ചന്ദ്രശേഖരനെത്തന്നെ സ്ഥാനാര്‍ഥിയാക്കിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു