കണ്ണൂര്‍: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. ധീരജ് കുമാര്‍ രാജി വച്ചു. ഐ.ആര്‍.പി.സിയടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പി. ജയരാജനെ നിരന്തരം അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വാദിച്ചാണ് രാജി. അമ്ബാടിമുക്കില്‍ നിന്നും ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മിലേക്ക് വന്നവരിലൊരാളാണ് ധീരജ് കുമാര്‍. സി.പി.എം പളളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയാണിയാള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിലെ കരട് എന്ന് അറിയപ്പെടുന്ന പി. ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലാത്തതില്‍ പ്രവര്‍ത്തകരില്‍ വ്യാപകമായി മ്ളാനത പരത്തിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു