നാദാപുരം: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥന് മണ്ണുമാന്തി ഇടിച്ച് മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ മണ്ണുമാന്തി കോടതി ഉത്തരവ്പ്രകാരം സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. വടകര എം.എ.സി.ടി കോടതിയാണ് മണ്ണുമാന്തി കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. ഫെബ്രുവരി 10നാണ് അരൂര്‍ തണ്ണീര്‍പന്തല്‍ റോഡില്‍ കോട്ടുമുക്കില്‍ അപകടം നടന്നത്.
അരൂര്‍ കോട്ടുമുക്കിലെ വാഴയില്‍ ബാലന് (60) ആണ് മരിച്ചത്. കോട്ടുമുക്കിലെ മണ്ണെടുക്കുന്ന പറമ്ബില്‍ നിന്ന് അശ്രദ്ധയോടെ റോഡിലേക്ക് ഇറക്കിയ മണ്ണുമാന്തിയുടെ കൈ, സ്കൂട്ടറില്‍ വരുകയായിരുന്ന ബാലെന്റ തലയില്‍ ഇടിക്കുകയായിരുന്നു.ബാലനെ ഉടന്‍ തന്നെ വടകരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സ്ഥലത്തുനിന്ന് പൊലീസ് എത്തുന്നതിന് മുമ്ബുതന്നെ മണ്ണുമാന്തി എടുത്തുമാറ്റുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത് രേഖകള്‍ പരിശോധിച്ചപ്പോഴാണ് മണ്ണുമാന്തി ഇന്‍ഷുറന്‍സില്ല എന്ന കാര്യം പൊലീസിന് മനസ്സിലാവുന്നത്.
അപകടത്തിനിടയാക്കിയ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്നറിഞ്ഞ കോടതി 20 ലക്ഷം രൂപ കെട്ടിവെക്കാന്‍ മണ്ണുമാന്തിയുടെ ഉടമ കുറ്റിപുനത്തില് ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു തയാറാവാത്തതിനെ തുടര്‍ന്നാണ് വാഹനം കണ്ടുകെട്ടിയതായി കോടതി ഉത്തരവിട്ടത്. അപകടശേഷം മണ്ണുമാന്തി നാദാപുരം പൊലീസ് സ്റ്റേഷന് വളപ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാവിലെ കോടതി ഉത്തരവുമായി ആമീന്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ എത്തി. കെ.എല്‍.76. 2566 നമ്ബര്‍ മണ്ണുമാന്തി കണ്ടുകെട്ടി പൊലീസ് കസ്റ്റഡിയില്‍ ഏല്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു