മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി വന്ന വാഹനത്തിന്റെ ഉടമ മന്‍സുക് ഹിരണിനെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് അജ്ഞാതര്‍ക്കെതിരെ കേസെടുത്തു. കൊല്ലപ്പെട്ട ഹിരണിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ഭീകര വിരുദ്ധ സേന കേസ് എടുത്തത്.
കഴിഞ്ഞ നാലിനു രാത്രി 8.30ന് താനെയിലെ സ്വന്തം ഓട്ടോമൊബീല്‍ ഷോറൂം അടച്ച് പുറത്തിറങ്ങിയ ഹിരണിന്റെ മൊബൈല്‍ ഫോണ്‍ 10.30ന് ഓഫ് ആയെന്നാണു കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരില്‍ താവ്‌ഡെ എന്നൊരാള്‍ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് താനെയിലെ ഗോഡ്ബന്ദര്‍ റോഡ് മേഖലയിലേക്കു പോയ ശേഷമാണ് അദ്ദേഹത്തെക്കുറിച്ചു വിവരമില്ലാതായതെന്നു കുടുംബം പറയുന്നു.അപകടമരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു