കണിച്ചാര്‍:കടകള്‍ 24 മണിക്കൂറും തുറന്നാല്‍ മാത്രം ടൗണില്‍ വെളിച്ചമേകുന്ന കണിച്ചാറില്‍ കടകള്‍ അടച്ചാല്‍ കൂരിരിട്ടാകും.ലക്ഷങ്ങള്‍ മുടക്കി പഞ്ചായത്ത് കണിച്ചാര്‍ ടൗണില്‍ സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചതോടെ ഇരുട്ടില്‍ തപ്പുകയാണ്നാട്ടുകാര്‍.നേരം സന്ധ്യയായാല്‍ ടൗണിലെ കടകളിലെ വെളിച്ചം ഉപയോഗിച്ച് നടക്കാം. പക്ഷെ കടകള്‍ അടച്ചാല്‍ കൂരിരിട്ട് ആകുന്ന ഒരേ ഒരു ടൗണ്‍ കണിച്ചാര്‍ ടൗണ്‍ ആയിരിക്കും. തെരുവ് വിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു.രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ വന്നിറങ്ങുന്നവര്‍ ഇരുട്ടില്‍ തപ്പേണ്ട ഗതികേടിലാണ്. തെരുവ് വിളക്ക് കണ്ണടച്ചതോടെ സാമൂഹിക വിരുദ്ധര്‍ക്ക് സൗകര്യമായിരിക്കുകയാണ് ഇരുട്ട്.വിവരം ശ്രദ്ധയില്‍പെടുത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കുലുക്കമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സന്ധ്യമയങ്ങിയാല്‍ ഇരുട്ടിലാണ് ടൗണിലെ പ്രധാനസ്ഥലങ്ങള്‍. കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് രാത്രി എട്ടരവരെ യാത്രക്കാര്‍ക്കുള്ള ഏകആശ്വാസം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു