കണ്ണൂര്‍: കോവിഡ് മുക്ത ജില്ല എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് അര്‍ഹരായ എല്ലാവരും കഴിയുന്നത്ര വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ .കെ. നാരായണ നായ്ക് അഭ്യര്‍ഥിച്ചു. കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ വാക്സിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഏഴ് മെഗാ വാക്സിനേഷന് ക്യാമ്ബുകള്‍ നാളെ മുതല്‍ ആരംഭിക്കും. ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ മെഗാ ക്യാമ്ബ് ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്യാമ്ബ്.ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാര്, 45 നും 60 വയസിനുമിടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്ന 1,68, 583 പേര് ഇതിനകം വാക്സിന് എടുത്തുകഴിഞ്ഞു. കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
നേരിയ പനി, തലവേദന , ശരീരവേദന, ക്ഷീണം തുടങ്ങിയ ലഘുവായ ലക്ഷണങ്ങള്‍ ഉണ്ടാകുമെങ്കിലും അവ ഒന്നു, രണ്ട് ദിവസത്തിനകം അപ്രത്യക്ഷമാകും. ആദ്യ ഡോസ് കുത്തിവയ്പിനു 28 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് കൂടി ലഭിച്ച് 14 ദിവസം പിന്നിടുമ്ബോള്‍ കോവിഡിനെതിരേ നമ്മുടെ ശരീരം ഫലപ്രദമായ പ്രതിരോധശേഷി ആര്‍ജിക്കാന്‍ തുടങ്ങും.
ഇതോടൊപ്പം മാസ്ക് ധാരണവും കൈകളുടെ അണുനശീകരണവും സാമൂഹിക അകല പാലനവുംതുടരുക കൂടി ചെയ്യുമ്ബോള്‍ നമ്മുടെ ജീവിത ചുറ്റുപാടുകളെ ആകമാനം നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെതിരേ പ്രതിരോധം തീര്‍ക്കാനാകും. കൂടുതല്‍ ഡോസ് ലഭ്യമാകുന്നതോടെ എല്ലാവരിലേക്കും വാക്സിനെത്തി തുടങ്ങും. www.cowin.gov.in.എന്ന സൈറ്റിലാണ് രജിസ്ട്രേഷന് ചെയ്യേണ്ടത്. മൊബൈല്‍ നമ്ബര്‍, ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്. രജിസ്ട്രേഷനു ശേഷം സൗകര്യപ്രദമായ വാക്സിനേഷന് കേന്ദ്രത്തില്‍ നിന്ന് വാക്സിനെടുക്കാം.
മേജര്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, തിരഞ്ഞെടുത്ത സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയിലെല്ലാം വാക്സിനേഷനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു