ബിക്കാനീര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന കണ്ടെയ്നറിലേക്ക് ചാടിയ അഞ്ചുകുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ബിക്കാനീറിലെ ഹിമ്മാതാസര്‍ ഗ്രാമത്തിലാണ് സംഭവം.
കണ്ടെത്തിയത്. നാലുവയസായ സേവാറാം, രവീന(7), രാധ (5), പൂനം (എട്ട്), മാലി എന്നിവരാണ് മരിച്ചത്. കാലിയായിരുന്ന കണ്ടെയ്നറിലേക്ക് ഓരോ കുട്ടികള്‍ വീതം എടുത്തുചാടുകയായിരുന്നു. കുട്ടികള്‍ അകത്ത് കടന്നതോടെ കണ്ടെയ്നറിന്റെ വാതില്‍ അടഞ്ഞു. കുട്ടികള്‍ ഇതില്‍ അകെപ്പട്ടതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
മാതാവ് വീട്ടിലെത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനാല്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നറില്‍ ബോധമില്ലാത്ത നിലയില്‍ ഇവരെ കണ്ടെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു