സിപിഎം പ്രവര്‍ത്തകര്‍ തന്റെ വീടിനു നേരേ ബോംബെറിഞ്ഞതായും ഭര്‍ത്താവിന് പരിക്കേറ്റതായും കാണിച്ച് പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറായിരുന്ന ചിത്രലേഖ പോലീസില്‍ പരാതി നല്കി. പയ്യന്നൂരിലെ അന്നൂരില്‍ നേരത്തെ ഓട്ടോഡ്രൈവറായിരുന്ന ചിത്രലേഖയെ സിപിഎമ്മുകാര്‍ ജോലിചെയ്യാന്‍ അനുവദിച്ചില്ലെന്നത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ പയ്യന്നൂരില്‍ സിപിഎമ്മുകാര്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവര്‍ക്ക് കാട്ടാന്പള്ളിയിലെ ജലസേചന വകുപ്പിന്റെ അഞ്ചുസെന്റ് സ്ഥലം വീട് നിര്‍മിക്കാനായി അനുവദിച്ചിരുന്നു.ഇവിടെ നിര്‍മിച്ച വീടിനു നേരെ ഞായറാഴ്ച രാത്രി ഒരു സംഘം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞെന്നു കാണിച്ച് വളപട്ടണം പോലീസിലാണ് പരാതി നല്‍കിയത്. ഞായറാഴ്ച രാത്രി അക്രമം നടന്ന വിവരം ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ചിത്രലേഖ അറിയിച്ചത്. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെയാണ് വളപട്ടണം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു