രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കളമശ്ശേരി മണ്ഡലത്തില്‍ ഇക്കുറി പ്രചാരണവിഷയങ്ങള്ക്ക് പഞ്ഞമില്ല. എല്‍.ഡി.എഫിെന്റ ഗ്ലാമര്‍ സ്ഥാനാര്‍ഥി പി. രാജീവും വി.കെ. ഇബ്രാഹീംകുഞ്ഞിെന്‍റ മകന് വി.ഇ. അബ്ദുല്‍ ഗഫൂറും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം ആര്ക്കൊപ്പമെന്നത്പ്രവചനാതീതം. സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളും അഴിമതി ആരോപണങ്ങളുമല്ല, ജീവല്പ്രശ്നങ്ങള്തന്നെയാണ് വോട്ടര്‍മാരുടെ മനസ്സില്‍.
ആര് അണക്കും ഇന്ധനത്തിലെ എരിതീ?
''വെറും 120രൂപക്കുവരെ വാടക ഓടിയ ദിവസങ്ങളുണ്ട്, ഡീസല്‍ അടിച്ച് കൈയില്‍ കിട്ടുന്നതുകൊണ്ട് ജീവിതം മുന്നോട്ടുപോകുന്നില്ല'' സൗത്ത് കളമശ്ശേരിയിലെ മുനിസിപ്പല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തൊഴിലാളികളുടെ പരിദേവനം.തെരഞ്ഞെടുപ്പില്‍ ഇതൊന്നും രാഷ്്ട്രീയവിഷയമാക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലല്ലോ. അല്ലെങ്കിലും ഇനി സമരം ചെയ്തിട്ട് എന്തു കാര്യം.
ആ ഒരുദിവസത്തെ കൂലി പോകുന്നത് മിച്ചം -തൊഴിലാളികളായ ദാവൂദിെന്‍റയും നിസാറിെന്‍റയും മറുപടി. ലോക്ഡൗണിന് പിറകെ കുത്തനെ ഉയര്‍ന്ന ജീവിതെച്ചലവ് മുട്ടാതെ തിങ്ങിയും ഞെരുങ്ങിയും ജീവിതം തള്ളിനീക്കുന്ന നിരാശയുണ്ട് ഇവിടെ എല്ലാവരുെടയും വാക്കുകളില്‍. സ്കൂള്‍, കോളജുകള്‍ തുറക്കാത്തതോടെ ഓട്ടം നന്നേ കുറവാണെന്ന് ദാവൂദ് പറയുന്നു.
സ്വകാര്യ ഓഫിസുകളും വീട്ടിലിരുത്തി ജോലി തുടരുന്നതോടെ ഓട്ടം നേര്‍പകുതിയാണ്. അതിനിടെയാണ് ഇന്ധനവില അടിക്കടി ഉയരുന്നത്. ഓട്ടോകൂലി കൂട്ടി ചോദിക്കാനാവില്ലലോ. ചിലര്‍ അറിഞ്ഞും കണ്ടും അല്‍പം കൂട്ടിത്തരും.
നന്നായി ഭരിച്ചിട്ടുണ്ട്, സാധാരണക്കാര്‍ക്ക് ഗുണം കിട്ടി, തുടര്‍ഭരണം കിട്ടുമെന്നാണ് തോന്നുന്നത് തങ്ങള്‍ക്ക് പ്രത്യേകിച്ച് രാഷ്്ട്രീയമൊന്നുമില്ലെന്ന് പറഞ്ഞ് ഓട്ടോ തൊഴിലാളികള്‍ അടുത്ത ഓട്ടത്തിനായി കാത്തുകിടന്നു.
'തുടര്‍ഭരണ സാധ്യത തള്ളാനാവില്ല'
നോര്‍ത്ത് കളമശ്ശേരി ചര്‍ച്ച് റോഡിനടുത്തെ അസീസ്ക്കയുടെ ചായക്കടയില്‍ ചൂടുകടിക്കും ആവിപറക്കുന്ന ചായക്കുമൊപ്പം രാഷ്്ട്രീയം ഇഴകീറുകയാണ്.
തെരഞ്ഞെടുപ്പല്ലേ, എങ്ങനെയാണ് െട്രന്‍ഡ്?, ''ഇബ്രാഹീംകുഞ്ഞിന്‍റെ മകനല്ലേ, നല്ല പ്രാദേശിക പിന്തുണയുണ്ട്'' അസീസ്ക്കയുടെ മറുപടി. രാജീവും മോശക്കാരനല്ല. പക്ഷേ, ഇബ്രാഹീംകുഞ്ഞിന് ഒരുപരിചയപ്പെടുത്തല്‍ വേണ്ട, അതുപോലെ മകനും.
പാലവും അഴിമതിയുമൊക്കെ ചര്‍ച്ചയാകില്ലേ? ആകും, പക്ഷേ അതിെനക്കാള്‍ ഗുരുതരമാണ് വര്‍ഗീയത. ഉദയംപേരൂരുകാരന്‍ സണ്ണിച്ചേട്ടന്‍ ഗൗരവം വിടാതെ പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് ഇക്കുറി സവര്‍ണ വോട്ടുകളെല്ലാം ചോര്‍ന്നുപോലും. അത്രക്കുമുണ്ട് ബി.ജെ.പിയുടെ വളര്‍ച്ച. ശക്തമായൊരു നേതൃത്വത്തിന്‍റെ കുറവുണ്ട് കോണ്‍ഗ്രസിന്-സണ്ണി പറഞ്ഞു നിര്‍ത്തി.
''എല്ലാം നന്നായി ചെയ്തു, പ്രായമായവര്‍ക്കെല്ലാം പെന്‍ഷന്‍ കൃത്യമായി കിട്ടിത്തുടങ്ങി, പത്രങ്ങളും ചാനലുകളുമെല്ലാം പറയുന്നപോലെ ഒരു തുടര്‍ഭരണ സാധ്യത തള്ളിക്കളയാനാവില്ല''- എന്‍.എ.ഡി റോഡിലെ താമസക്കാരനായ അസീസ് പറയുന്നു.
1500 അത്ര മോശം സംഖ്യയല്ലാ...
''500രൂപയായിരുന്നു പണ്ട് പെന്‍ഷന്‍, ഇന്നത് 1500ആയി, അത് വീട്ടില്‍ രണ്ടാളുകള്‍ക്ക് മുടക്കമില്ലാതെ കിട്ടുന്നത് ചെറിയ കാര്യമല്ലല്ലോ''. ഇതുപറയുന്ന കളമശ്ശേരിയിലെ മെഡിക്കല്‍ കോളജിന് മുന്നിലെ ലോട്ടറി വില്‍പനക്കാരനായ ശ്രീധരന് പ്രത്യേകിച്ച് രാഷ്്ട്രീയമൊന്നുമില്ല. 75കാരനായ ശ്രീധരന്‍ രാവിലെ വീട്ടില്‍നിന്നിറങ്ങും.
ലോട്ടറി വാങ്ങും, മെഡിക്കല്‍ കോളജിന് സമീപത്തെ റോഡരികിലെ തട്ടില്‍വെച്ച് വില്‍പന നടത്തും. പണ്ടത്തെപോലെ വലിയ കച്ചവടമൊന്നുമില്ല. ഭാഗ്യം പരീക്ഷിക്കാന്‍ ആളുകളുടെ കൈയില്‍ ഇപ്പോള്‍ അത്ര പണമൊന്നും ഇല്ലല്ലോ.
മണ്ഡലത്തിലെ രാഷ്ട്രീയപോരിനെക്കുറിച്ചൊന്നും ശ്രീധരന് അറിയില്ല. സ്ഥാനാര്‍ഥികളില്‍ അറിയാവുന്നത് ഇബ്രാഹീംകുഞ്ഞിെന്‍റ മകനെയാണ്. പ്രളയത്തിലും ലോക്ഡൗണിലുമെല്ലാം കിറ്റ് കിട്ടിയത് വലിയ ആശ്വാസമായിട്ടുണ്ട്, അതൊക്കെ വോട്ടാകാമെന്നാണ് ശ്രീധരന്‍റെ പക്ഷം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു