കോൽക്കത്ത: ബംഗാളില്‍ പീഡനം സഹിക്കവയ്യാതെ പിതാവിനെ മകള്‍ തീകൊളുത്തി കൊലപ്പെടുത്തി. കോല്‍ക്കത്തയിലെ ക്രിസ്റ്റഫര്‍ റോഡ് നിവാസിയായ 56കാരനെയാണ് 22കാരിയായ മകള്‍ കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാത്രി ഇരുവരും പുറത്ത് പോയി ഭക്ഷണം കഴിച്ചിരുന്നു. ഇയാൾ മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹുഗ്ലി നദിക്കരയിലെ ബെഞ്ചിലിരുന്നു ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെ പിതാവ് ഉറങ്ങി.
തുടര്‍ന്ന് മകൾ, നേരത്തെ സൂക്ഷിച്ചുവച്ചിരുന്ന മണ്ണെണ്ണ പിതാവിന്റെ ശരീരത്തില്‍ ഒഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു. അന്വേഷണത്തില്‍ മകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു.
പെണ്‍കുട്ടിയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് പിതാവ് പതിവായി മകളെ ലൈംഗീകമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് പിതാവ് പീഡനം അവസാനിപ്പിച്ചത്.
എന്നാല്‍, വിവാഹബന്ധം തകര്‍ന്ന മകള്‍ വീണ്ടും വീട്ടിലേക്ക് മടങ്ങിവന്നപ്പോള്‍ മുതല്‍ പിതാവ് മകളെ പീഡിപ്പിക്കുന്നത് വീണ്ടും ആരംഭിച്ചു. ഇതില്‍ മനംമടുത്താണ് താന്‍ കൊലനടത്തിയതെന്ന് മകള്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ കസ്റ്റഡിയില്‍ വിട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു