രാജീവ്.ഡി.പരിമണം കൊല്ലം: സീറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് പാര്‍ട്ടിയുമായി പിണങ്ങിനിന്ന നേതാക്കളില്‍ ഐഎന്‍ടിയുസി നേതൃത്വ നിരയില്‍പ്പെട്ട ചിലര്‍ ഒഴികെ മറ്റെല്ലാവരും സജീവമായി രംത്തെത്തിയതോടെ പ്രചാരണരംഗം കൂടുതല്ഉഷാറായി. ഐഎന്‍ടിയുസി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന നിലപാടിന് മാറ്റം വന്നിട്ടുണ്ട്. പിണങ്ങിനില്ക്കുന്നവരുമായുള്ള അനുരഞ്ജന ചര്ച്ചനാളെ കെപിസിസി ആസ്ഥാനത്ത് നടക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച.ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റിനെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം ഐഎന്‍ടിയുസി പ്രവര്ത്തകരെല്ലാംതന്നെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി രംഗത്തുണ്ട്. മില്‍മ മുന്മേഖലാ ചെയര്മാന് കല്ലട രമേശ് ഉള്‍പ്പടെയുള്ളവരെ നേരത്തെ തന്നെ നേതാക്കള്‍ വിളിച്ച് പിണക്കം മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥിനെ കല്ലടരമേശ് ആദ്യമെ തന്നെ ഹാരമണിയിച്ച് സ്വീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇന്ന് നടക്കുന്ന കണ്‍വന്‍ഷന്റെ നടത്തിപ്പിലും അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യമുണ്ട്. ചാത്തന്നൂരില്‍ എന്‍.പീതാംബരകുറുപ്പിന് സീറ്റ് നല്‍കിയതിനെതുടര്‍ന്ന് ഇടഞ്ഞുനിന്ന രഘുവും തെരഞ്ഞെടുപ്പ്…
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു