കരുത്തിന്റെ പെണ്‍മൊഴികള്‍, വനിതാ ദിനത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ പറയുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയാണ് ഈ വനിതാദിനത്തില്‍

ആണിനേക്കാള്‍ ബുദ്ധി പെണ്ണിനുണ്ട് - കജോള്‍
എന്നെ സംബന്ധിച്ചിടത്തോളം ആണും പെണ്ണും വ്യത്യസ്തരാണ്. ജനിതകപരമായി പെണ്ണിനേക്കാള്‍ കരുത്തുറ്റവരാണ് ആണുങ്ങള്‍. അതേസമയം ആണില്‍ നിന്നും അല്പം പോലും താഴെയല്ല പെണ്ണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആണിനേക്കാള്‍ ബുദ്ധിശക്തി പെണ്ണിനുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.ആത്മ വിശ്വാസമുണ്ടെങ്കില്‍ ഏതു പെണ്ണിനും വിജയിയാകാം.

സിനിമാ രംഗം സ്ത്രീ  സൗഹൃദ മേഖലയായി മാറണം - വിധു വിന്‍സെന്റ്
പല ജോലി മേഖല പോലെ സിനിമ മേഖലയിലെ പല ജോലികളും പുരുഷ കുത്തകകളായിരുന്നുവെന്നതാണ് ഇവിടെ സ്ത്രീ സാന്നിദ്ധ്യം കുറഞ്ഞതിനുള്ള കാരണം.ഇപ്പോഴും വസ്ത്രാലങ്കാരത്തിലും മേക്കപ്പിലുമൊക്കെയാണ് സ്ത്രീ സാന്നിദ്ധ്യം കാണാന്‍ കഴിയുന്നത്.ആര്‍ട്ട് വിഭാഗത്തിലെല്ലാം ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്.അതുപോലെ തന്നെയാണ് സംവിധായക മേഖലയിലും.ഇപ്പോള്‍ പി ആര്‍ ഒ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുണ്ട്.എന്നാലും അതിന്റെ എണ്ണം വളരെ കുറവാണ്.ആ എണ്ണത്തില്‍ കൂടണമെങ്കില്‍ കുറച്ചധികം സ്ത്രീകള്‍ വരുകയും അതിനകത്ത് സ്ത്രീ സൗഹൃദ മേഖലയായി കരുതാന്‍ പറ്റുകയും വേണം. അത് ഇപ്പോഴും സാധ്യമായിട്ടില്ല.അതിനു കാരണം സിനിമ മേഖല ഇപ്പോഴും ആണാധികാരം നിലനിക്കുന്നുണ്ട് അതുകൊണ്ട് തന്നെ സ്വാഭാവികമായി ഉണ്ടാകുന്ന കുറച്ചധികം പ്രശ്നങ്ങളുണ്ട്.എല്ലാ തരത്തിലും വുമണ്‍ ഫ്രണ്ട്ലിയായി വന്നിട്ടില്ല. വന്നുകൊണ്ടിരിക്കുന്നതേയുള്ളു.എന്നെ പോലെ ഉള്ളവരുടെ ഉത്തരവാദിത്തമാണ് കൂടുതല്‍ സ്ത്രീ സാന്നിദ്ധ്യം ഈ മേഖലയില്‍ ഉറപ്പുവരുത്തുക എന്നത് .

ഫെമിനിസ്റ്റ് എന്ന പേരിലല്ല കാര്യം - തബു
ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫെമിനിസം എന്ന വാക്കിനെ ഞാന്‍ തള്ളിപ്പറയുന്നുമില്ല. പേരുകളേക്കാള്‍ പ്രധാനം പ്രവൃത്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നത്തെ പെണ്ണുങ്ങള്‍ ശക്തരാണ്: ഷീല
ശക്തരാണ് പുതിയ തലമുറയിലെ പെണ്ണുങ്ങള്‍. നിലപാടില്‍ മാത്രമല്ല, കാഴ്ചപ്പാടിലും. 
ഇത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്ബാടും. സ്വന്തംകാലില്‍ നില്‍ക്കണമെന്ന് നിശ്ചയദാര്‍ഢ്യത്തോടെയാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതുതന്നെ. ആരേയും ആശ്രയിക്കാതെ, ജീവിക്കാന്‍ ഒരു ആണിനെപോലെ കഴിയുമെന്ന് തെളിയിക്കുന്ന പെണ്ണുങ്ങള്‍. എല്ലാ സ്ത്രീകളും ശക്തരാണ്. മുമ്ബ് ഞാന്‍ ഉള്‍പ്പെടുന്ന സ്ത്രീസമൂഹം പേടിയോടെയാണ് തനിച്ച്‌ പുറത്തുപോകുന്നതും വരുന്നതും. പുതിയ പെണ്ണുങ്ങള്‍ക്ക് ഭയമില്ല. 
മുമ്ബ് സിനിമയില്‍ സഹസംവിധായകയായി സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അന്ന് ക്യാമറയുടെ മുന്നില്‍ മാത്രമായിരുന്നു പെണ്ണുങ്ങള്‍. ഇപ്പോ സിനിമയിലെ എല്ലാ മേഖലയിലും സ്ത്രീ സാന്നിദ്ധ്യമുണ്ട്. ഞാന്‍ സിനിമ സംവിധാനം ചെയ്തപ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത് ഷീലയോ എന്നും ചോദിച്ചവരുണ്ട്. രാത്രി 12 മണിക്ക് ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് സുരക്ഷിതയായി സഞ്ചരിക്കാന്‍ കഴിയണം. ഇത് മാറുന്ന പുതിയ കാലമാണ്.

വനിതാ സംവിധായകര്‍ക്ക് പത്തിരട്ടി റിസ്‌ക്കുണ്ട് - ജെ. ഗീത
ഈ വനിതാ ദിനത്തില്‍  ‌‌ഞാന്‍ സംവിധാനം ചെയ്ത റണ്‍ കല്യാണി ഇന്ത്യയില്‍ മിക്കയിടത്തും പ്രദര്‍ശിപ്പിക്കുന്നുവെന്നതാണ് ഏറ്റവും വലിയ സന്തോഷം.ലോക സിനിമയെടുത്തു നോക്കുകയാണെങ്കിലും വുമണ്‍ ഫിലിം മേക്കേഴ്‌സിന്റെ എണ്ണം കുറവാണ്.ഇന്ത്യന്‍ സിനിമയിലായാലും മലയാള സിനിമയിലായാലും ആ അവസ്ഥയില്‍ മാറ്റം വരുന്നില്ല .പല മേഖലയിലും സ്ത്രീകള്‍ മുന്‍പോട്ട് വരുന്നുണ്ടെങ്കിലും സിനിമ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വരുന്നില്ല.കേരളത്തിന്റെ കാര്യം എടുത്തു നോക്കുകയാണെങ്കില്‍  പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായ ചില കാര്യങ്ങളില്‍ വേരൂന്നിയതാണ്. അവിടെ നിന്ന് പോരാടി മുന്നോട്ട് വരാന്‍ പല സ്ത്രീകള്‍ക്കും കഴിയുന്നില്ല എന്നതാണ് സത്യം.അങ്ങനെ റിസ്ക് എടുത്തു വരുന്നവരുടെ എണ്ണം വിരളമാണ്.
ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയയാണ് കരിയര്‍ തുടങ്ങുന്നത്.അവിടെ നിന്ന് ഡോക്യൂമെന്ററി ചിത്രങ്ങള്‍ എടുത്ത് ഫിലിം മേക്കിങ്ങിലേക്ക് കടന്നു.2008 ല്‍ അന്താരാഷ്ട്ര അവാര്‍ഡ് കിട്ടി.അന്ന് മുതല്‍ സിനിമ ചെയ്യുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു.സ്ത്രീ കേന്ദ്രികൃത തിരക്കഥകളുമായി പല നിര്‍മാതാക്കളെ സമീപിച്ചിട്ടുണ്ടെങ്കിലും നിരാശയായിരുന്നു ഫലം.പലരും കഥ കേള്‍ക്കാന്‍ പോലും വിസമ്മതിച്ച അവസ്ഥയുണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അതില്‍ നിന്ന് വലിയ മാറ്റം വന്നിട്ടുണ്ട്. കഥ കേള്‍ക്കാനുള്ള മനസ് കാണിക്കുന്നുണ്ട്.പന്ത്രണ്ട് വര്‍ഷം കൊണ്ടുണ്ടായ മാറ്റം അതാണ്.
ഒരു സ്ത്രീ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുമ്ബോള്‍ മറ്റുളളവര്‍ എടുക്കുന്ന റിസ്കിന്റെ പത്തിരട്ടി എടുക്കേണ്ടി വരും. സിനിമ ചെയ്യാനുള്ള പണം കണ്ടെത്തുക അല്ലെങ്കില്‍ നിര്‍മാതാവിനെ കണ്ടെത്തുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി.പലപ്പോഴും സ്ത്രീ സംവിധായകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും ഇതുതന്നെയാണ് .ഇന്ന് സ്ത്രീ സംവിധായകര്‍ക്ക് സിനിമ ചെയ്യാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ പദ്ധതികള്‍ നടപ്പിലാക്കിയത് പ്രതീക്ഷയോടെയാണ് കാണുന്നത്.മാറ്റങ്ങള്‍ വരട്ടെ.

ന്യായമായ വേതനം ലഭിക്കാറുണ്ട് - സമീറ സനീഷ്
ഞാന്‍ സിനിമ മേഖലയിലേക്ക് വരുമ്ബോള്‍ വസ്ത്രാലങ്കാര രംഗത്ത് അധികം സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല .പതിനൊന്ന് വര്‍ഷമായി മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. പരസ്യ ചിത്രങ്ങള്‍ ചെയ്താണ് കരിയര്‍ തുടങ്ങിയത്.സിനിമ ചെയ്യാന്‍ ടെന്‍ഷനുണ്ടായിരുന്നു. സിനിമ വിദൂരമായി നില്‍ക്കുന്ന ഒരിടം തന്നെയായിരുന്നു. എന്നാല്‍ ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ ഒരു കുടുംബം പോലെയാണ് തോന്നിയത്.ഇപ്പോള്‍ നൂറ്റമ്ബതോളം സിനിമകള്‍ ചെയ്തു. ഇതുവരെയും സ്ത്രീയാണെന്ന തരത്തില്‍ വേര്‍ത്തിരിവ് അനുഭവപ്പെട്ടിട്ടില്ല. സിനിമ എന്നത് ഒരു കൂട്ടായ്മയാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത ഇടമാണ് സിനിമ എന്ന്  പലരും പറഞ്ഞിരുന്നു. പക്ഷേ ഞാനതിനോട് പൂര്‍ണമായി വിയോജിക്കുന്നു.അതുപോലെ ന്യായമായ വേതനവും സിനിമ മേഖല ഉറപ്പു നല്‍കുന്നുണ്ട്.

ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കരുത് - ദീപിക പദുക്കോണ്‍
ഒരിക്കലും നിങ്ങള്‍ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കരുത്. പലരും നിങ്ങളെ ഇടിച്ച്‌ താഴ്‌ത്താനും പിന്നിലേക്ക് വലിക്കാനും ശ്രമിക്കും. തകര്‍ച്ചയുടെയും വിട്ടുകളയേണ്ടിവരുന്നതിന്റെയും ഇരുണ്ട നാളുകളിലൂടെ നിങ്ങള്‍ കടന്നുപോകേണ്ടി വന്നേക്കാം. പക്ഷേ ഒരിക്കലും ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. തെറ്റുകള്‍ സംഭവിച്ചേക്കാം. പക്ഷേ പതറരുത്. മനസ്സിന് കരുത്തും ദിശാബോധവുമുണ്ടെങ്കില്‍ വിജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.

സ്ത്രീ സംവിധായകരുടെ  സിനിമകള്‍ വരട്ടെ - കാവ്യാ പ്രകാശ്
സിനിമ മേഖലയില്‍ സ്ത്രീ സംവിധായകരും സ്ത്രീ ടെക്‌നീഷ്യന്മാരും കുറവാണ്. അതില്‍ വലിയൊരു മാറ്റം വരണമെന്ന് അതിയായി ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അണിയറയുടെ മുന്നിലും പിന്നിലും സ്ത്രീ സാന്നിദ്ധ്യം ഉറപ്പു വരുത്തണം. ഞാന്‍ സംവിധാനത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ നല്ല സപ്പോര്‍ട്ടാണ് ലഭിച്ചിരുന്നത്.വാങ്ക് എന്ന എന്റെ  ആദ്യ സിനിമയുടെ തിരക്കഥ ാകൃത്ത് ഷബാന മുഹമ്മദായിരുന്നു. മൊത്തത്തില്‍ ഒരു പെണ്‍ സിനിമയാണ് വാങ്ക്. ചിത്രത്തിന് നിര്‍മാതാവിനെ അന്വേഷിച്ചു കണ്ടെത്തുന്നതിന് വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു.ഇതൊരു സ്ത്രീപക്ഷ സിനിമയായിരുന്നുവെന്നത് തന്നെയായിരുന്നു പ്രധാന കാരണങ്ങളിലൊന്ന്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha