ദില്ലി: കോണ്‍ഗ്രസിലെ പാലക്കാട്ടെ വിമതനീക്കവും ഷാഫി പറമ്ബിലിന്റെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകുന്നതിനിടെ സിറ്റിംഗ് എംഎല്‍എമാര്‍ അതത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കട്ടേയെന്ന നിര്‍ദ്ദേശവുമായി ഉമ്മന്‍ ചാണ്ടി. പട്ടാമ്ബിയിലേക്ക് ഷാഫിയെ മാറ്റിയേക്കുമെന്ന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി, എംഎല്‍എമാര്‍ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഇരിക്കൂര്‍ വേണ്ട പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്ന കെ സി ജോസഫിന്റെ ആവശ്യം പരിഗണിക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചതായാണ് വിവരം.അതേ സമയം പാലക്കാട് തന്നെ മത്സരിക്കുമെന്നും പട്ടാമ്ബിയേക്കെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഷാഫി പറമ്ബില്‍ പ്രതികരിച്ചു.പട്ടാമ്ബിയിലേക്കായിരുന്നെങ്കില്‍ തനിക്ക് എന്നേ മാറാമായിരുന്നു. പാലക്കാടെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പ്രതികരിച്ചു.സ്ഥാനര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ദില്ലിയില്‍ ചേരും. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കോണ്‍ഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുക. ഇതനുസരിച്ച് കോണ്‍ഗ്രസ് എംപിമാര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്ക്രീനിംഗ് കമ്മിറ്റിയ്ക്ക് മുന്നില്‍ വ്യക്തമാക്കിയതായാണ് വിവരം. എന്നാല്‍ കെ. മുരളീധരന്‍ എംപി സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്ക്കരിച്ചു. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പുതുതായി പറയാന്‍ ഒന്നുമില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു