കണ്ണൂര്‍: നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രത്യേക വിഭാഗങ്ങള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ആരംഭിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ മുതല്‍ 11 നിയോജക മണ്ഡലങ്ങളിലെയും വരണാധികാരിയുടെ ഓഫീസില്‍നിന്ന് പോസ്റ്റല്‍ ബാലറ്റിന്റെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ആരംഭിച്ചു. ഓരോ മണ്ഡലത്തിലും അഞ്ചുപേരടങ്ങുന്ന 30 ടീമുകളെയാണ് തപാല്‍ ബാലറ്റ് വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്.നേരത്തെ 12 ഡി ഫോറത്തില്‍ തപാല്‍ വോട്ടിന് അപേക്ഷ നല്കിയ വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന തീയതി എസ്എംഎസായോ തപാല്‍ വഴിയോ ബിഎല്‍ഒ മുഖേനയോ അറിയിച്ചശേഷമാണ് സംഘം പോസ്റ്റല്‍ ബാലറ്റ് എത്തിക്കുക. ഇരിക്കൂര്‍, കണ്ണൂര്‍, തലശേരി, തളിപ്പറമ്ബ്, പയ്യന്നൂര്‍, കല്യാശരി, കൂത്തുപറമ്ബ് എന്നീ നിയോജകമണ്ഡലങ്ങളില്‍ ഇന്നലെ വിതരണം ചെയ്തു.
സ്പെഷല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് വിതരണസംഘം. ഇവര്‍ വോട്ടര്‍മാരുടെ താമസ സ്ഥലങ്ങളില്‍ എത്തി പോസ്റ്റല്‍ ബാലറ്റ് കൈമാറും.
രഹസ്യമായി വോട്ട് രേഖപ്പെടുത്തിയശേഷം പോസ്റ്റല്‍ ബാലറ്റ് പ്രത്യേകം കവറിലാക്കി സംഘത്തിന് കൈമാറുകയോ റിട്ടേണിംഗ് ഓഫീസര്‍ക്ക് ദൂതന് മുഖേന എത്തിക്കുകയോ ചെയ്യാം. കാഴ്ചവൈകല്യമോ മറ്റ് ആരോഗ്യപ്രശ്നങ്ങളാലോ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ സഹായം തേടാവുന്നതാണ്. പോസ്റ്റല്‍ ബാലറ്റ് ഇഷ്യൂ ചെയ്യുന്നവരുടെ പേരിനുനേരെ വോട്ടര്‍പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയില്‍ 'പിബി' എന്ന് രേഖപ്പെടുത്തും. അതിനാല്‍ തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കുകയില്ല. ഏപ്രില്‍ ഒന്നുവരെയാണ് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ സാധിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു