ശ്രീകണ്ഠപുരം: പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ജനവികാരം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരസ്യങ്ങള്‍ വാരിക്കോരി നല്കി സര്‍ക്കാര്‍ മാധ്യമങ്ങളെ സ്വാധീനിക്കുകയാണ്. അങ്ങനെ മാധ്യമങ്ങള്‍ പലവിധ സര്‍വേകളും കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സര്‍വേകള്‍ക്ക് യാതൊരു ആധികാരികതയുമില്ല.സര്‍ക്കാര്‍ പൂര്‍ണമായും അഴിമതിയില്‍ മുങ്ങി. മണല്‍ അഴിമതി, ബെവ്കോ അഴിമതി തുടങ്ങി ഇഎംസിസി വരെ ഒന്നിനു പിറകെ ഒന്നായി കാന്‍സര്‍ പോലെ നില്‍ക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാരേ പുറത്തുകൊണ്ടുവന്ന് കല്ത്തുറങ്കിലടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.ആര്. അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എ. നാരായണന്, സജീവ് മാറോളി, കെ.വി. ഫിലോമിന, പി.ടി. മാത്യു, തോമസ് വെക്കത്താനം, നൗഷാദ് ബ്ലാത്തൂര്‍, കെ.കെ. സത്താര്‍ ഹാജി, കെ.ടി. നസീര്‍, എം. ഉമ്മര്‍ ഹാജി, യു.പി. അബ്ദുള്‍ റഹ്മാന്, സി.കെ. മുഹമ്മദ്, പി.കെ. ഷംസുദ്ദീന്, കെ. മുഹമ്മദ് അഷ്റഫ്, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത്, ജില്ലാ പഞ്ചായത്ത് അംഗം എന്‍.പി. ശ്രീധരന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.എന്‍. യാസറ, സി.വി. ഫൈസല്‍, എ.പി. ജാഫര്‍ സാദിഖ്, ആര്.പി. ഷഫീഖ്, വി.സി. ജുനൈര്‍ എന്നിവര്‍ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ്-എം നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്ബ് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന രാജേഷ് നമ്ബ്യാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വേദിയില്‍ വച്ച് രമേശ് ചെന്നിത്തലയില്‍ നിന്ന് രാജേഷ് നമ്ബ്യാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു