പി.കെ. സുരേഷ് ഇന്ന് പടിയിറങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: 28 വര്‍ഷത്തെ സേവനത്തിനുശേഷം ഉത്തരമേഖല ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍ പി.കെ. സുരേഷ് ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കും. 93-ല്‍ എക്സൈസ് ഇന്‍സ്പെക്‌ടറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ശ്രദ്ധേയമായ നിരവധി മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.


മികച്ച എന്‍ഫോഴ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ക്ക് 2006ല്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ മെഡലിന് സര്‍ക്കിള്‍ ഇന്‍സ്പെക്‌റായിരിക്കെ അര്‍ഹനായി. ഡപ്യൂട്ടി എക്സൈസ് കമ്മീഷണറായി കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ സേവനമനുഷ്ഠിച്ചു.വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണറായിരിക്കെ നടത്തിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചു.

വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. തലശേരി തിരുവങ്ങാട് സ്വദേശിയാണ്. ഭാര്യ ജിഷ തലശേരി സെന്‍റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha