കേളകം: നാരങ്ങാത്തട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലിയുടെ മുന്നിൽ അകപ്പെട്ട ടാപ്പിങ് തൊഴിലാളി ആക്രമണത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ച അഞ്ച് മണിക്കാണ് ടാപ്പിങ് തൊഴിലാളിയായ ബേബി, പുലിയുടെ മുന്നിൽപെട്ടത്. പുലിയുടെ മുരൾച്ച കേട്ട് ഭയന്നോടി രക്ഷപ്പെട്ടതായി ബേബി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പും പ്രദേശത്ത് പുലിയെ കണ്ടിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു