തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ സിപിഎമ്മിന് പിന്നാലെ അക്കാദമിക് മികവിന് പ്രധാന്യം നല്‍കി കോണ്‍ഗ്രസും. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സ്ഥാനാര്‍ഥികളെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഡോക്ടര്‍മാരും രണ്ട് പിഎച്ച്‌ഡി ബിരുദധാരികളും ഇടംപിടിച്ചു. 42 പേര്‍ക്ക് ബിരുദവും 12 പേര്‍ക്ക് ബിരുദാനന്തര ബിരുദവുമുണ്ട്.
പി ആര്‍ സരിന്‍(ഒറ്റപ്പാലം), എസ് എസ് ലാല്‍(കഴക്കൂട്ടം), കെ എസ് മനോജ്(ആലപ്പുഴ) എന്നിവരാണ് എംബിബിഎസ് ബിരുദമുള്ള സ്ഥാനാര്‍ഥികള്‍. മാത്യു കുഴല്‍നാടന്‍(മൂവാറ്റുപുഴ), പി ആര്‍ സോന(വൈക്കം) എന്നിവരാണ് പിഎച്ച്‌ഡി നേടിയവര്‍.സിപിഎം 12 വനിതകളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഒന്‍പത് വനിതകളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥി 27 വയസുകാരിയായ അരിത ബാബുവാണ്(കായംകുളം).
86 പേരുടെ പട്ടികയില്‍ 25 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ള 46 പേര്‍ ഇടംപിടിച്ചു. 51-60 വയസുവരെയുള്ള 22 പേരും 60 മുതല്‍ 70 വരെ പ്രായമുള്ള 15 പേരും എഴുപതിന് മുകളില്‍ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. 55 ശതമാനം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പട്ടികയാണ് കോണ്‍ഗ്രസിന്റേതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പട്ടിക
ഉദുമ- ബാലകൃഷണന്‍ പെരിയ
കാഞ്ഞങ്ങാട്- പി വി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശേരി- ബ്രജേഷ് കുമാര്‍
തളിപ്പറമ്ബ്- അബ്ദുള്‍ റഷീദ് പി വി
ഇരിക്കൂര്‍- സജീവ് ജോസഫ്
കണ്ണൂര്‍- സതീശന്‍ പാച്ചേനി
തലശേരി- എം പി അരവിന്ദാക്ഷന്‍
പേരാവൂര്‍- സണ്ണി ജോസഫ്
മാനന്തവാടി- പി കെ ജയലക്ഷ്മി
ബത്തേരി- ഐ സി ബാലകൃഷ്ണന്‍
നാദാപുരം- കെ പ്രവീണ്‍ കുമാര്‍
കൊയിലാണ്ടി- എന്‍ സുബ്രഹ്മണ്യന്‍
ബാലുശേരി- ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത്- കെ എം അഭിജിത്ത്
ബേപ്പൂര്‍- പി എം നിയാസ്
വണ്ടൂര്‍- എ പി അനില്‍കുമാര്‍
പൊന്നാനി- എ എം രോഹിത്
തൃത്താല- വി ടി ബല്‍റാം
ഷൊര്‍ണ്ണൂര്‍- ടി.എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം- ഡോ. പി ആര്‍ സരിന്‍
പാലക്കാട്- ഷാഫി പറമ്ബില്‍
മലമ്ബുഴ- എസ്കെ അനന്തകൃഷ്ണന്‍
തരൂര്‍- കെ എ ഷീബ
ചിറ്റൂര്‍- സുമേഷ് അച്യുതന്‍
ആലത്തൂര്‍- പാളയം പ്രദീപ്
ചേലക്കര- സി സി ശ്രീകുമാര്‍
കുന്നംകുളം- കെ ജയശങ്കര്‍
മണലൂര്‍- വിജയ ഹരി
വടക്കാഞ്ചേരി- അനില്‍ അക്കര
ഒല്ലൂര്‍- ജോസ് വെള്ളൂര്‍
തൃശൂര്‍- പദ്മജ വേണുഗോപാല്‍
നാട്ടിക- സുനില്‍ ലാലൂര്‍
കൈപ്പമംഗലം- ശോഭ സുബിന്‍
പുതുക്കാട്- അനില്‍ അന്തിക്കാട്
ചാലക്കുടി- ടി ജെ സനീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍- എം പി ജാക്സണ്‍
പെരുമ്ബാവൂര്‍ - എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോണ്‍
ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വി ഡി സതീശല്‍
വൈപ്പിന്‍- ദീപക് ജോയ്
കൊച്ചി- ടോണി ചമ്മിണി
തൃപ്പൂണിത്തുറ- കെ ബാബു
എറണാകുളം- ടി ജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്ത് നാട്- വി പി സജീന്ദ്രന്‍
മൂവാറ്റുപുഴ- മാത്യം കുഴല്‍ നാടന്‍
ദേവികുളം- ഡി കുമാര്‍
ഉടുമ്ബന്‍ചോല- അഡ്വ ഇ എം അഗസ്തി
പീരുമേട്- സിറിയക് തോമസ്
വൈക്കം- ഡോ. പി ആര്‍ സോന
കോട്ടയം- തിരുവഞ്ചൂര്‍
പുതുപ്പളളി- ഉമ്മന്‍ ചാണ്ടി
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കന്‍
പൂഞ്ഞാര്‍- ടോമി കല്ലാനി
അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല- എസ് ശരത്
ആലപ്പുഴ- ഡോ. കെ എസ് മനോജ്
അമ്ബലപ്പുഴ- എം ലിജു
ഹരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- അരിത ബാബു
മാവേലിക്കര- കെ കെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
റാന്നി- റിങ്കു ചെറിയാന്‍
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന്‍ പീറ്റര്‍
അടൂര്‍- എംജി കണ്ണന്‍
കരുനാഗപ്പള്ളി- സിആര്‍ മഹേഷ്
കൊട്ടാരക്കര- രശ്മി ആര്‍
പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം- എം എം നസീര്‍
കൊല്ലം- ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍- പീതാംബര കുറുപ്പ്
വര്‍ക്കല- ബി ആര്‍ എം ഷഫീര്‍
ചിറയന്‍കീഴ്- അനൂപ് ബി എസ്
നെടുമങ്ങാട്- ബി എസ് പ്രശാന്ത്
വാമനപുരം- ആനാട് ജയന്‍
കഴക്കൂട്ടം- ഡോ. എസ് എസ് ലാല്‍
തിരുവനന്തപുരം- വിഎസ് ശിവകുമാര്‍
നേമം- കെ മുരളീധരന്‍
അരുവിക്കര- കെ എസ് ശബരീനാഥ്
പാറശാല- അന്‍സജിത റസല്‍
കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
കോവളം- എം വിന്‍സന്റ്
നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്
സിപിഎം 83 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥി-യുവജന നേതാക്കളുടെ സാന്നിധ്യവും അക്കാദമിക് പ്രാവീണ്യവും ശ്രദ്ധേയമായിരുന്നു. 12 വനിതകളും വിദ്യാര്‍ഥി-യുവജന നേതാക്കളായ 13 പേരും പട്ടികയിലുണ്ട്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്‌ഡി ഉള്ള രണ്ട് പേരും ആര്‍ക്കിടെക്റ്റായ ഒരാളും എംബിബിഎസ് ബിരുദധാരികളായ രണ്ട് പേരും ഇടംപിടിച്ചു.
മുപ്പത് വയസിന് താഴെയുള്ള നാല് പേരും സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ശ്രദ്ധേയം. സച്ചിന്‍ ദേവി, ജെയ്‌ക് സി തോമസ്, ലിന്‍റോ ജോസഫ്, പി മിഥുന എന്നിവരാണിവര്‍. 50 മുതല്‍ 60 വരെ പ്രായമുള്ളവരാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഏറെപ്പേരും(31 പേര്‍). 60 വയസിന് മുകളില്‍ പ്രായമുള്ള 24 പേരും 40-50 വയസിന് ഇടയ്ക്കുള്ള 13 പേരും 30-40 വയസിന് ഇടയ്ക്കുള്ള എട്ട് പേരും മത്സരരംഗത്തുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു