തലശ്ശേരി: കുട്ടിമാക്കൂല്‍ സംഭവത്തില്‍ പരാതിക്കാരന് രാജന്തന്നെയാണെന്ന് കോണ്‍ഗ്രസ് തലശ്ശേരി നേതൃത്വം. ചെറിയ സംഭവം വലുതാക്കി ചിത്രീകരിച്ച് മുതലെടുപ്പ് നടത്തിയതാണെന്ന രാജെന്റ പ്രസ്താവന കോണ്‍ഗ്രസ് തള്ളി.
രാജനെ മര്‍ദിച്ചതിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിെന്റ മക്കളായ രണ്ടുപേര്‍ കുട്ടിമാക്കൂലിലെ സി.പി.എം ഓഫിസില്‍ പോയിരുന്നു.
ഈ ദിവസം മക്കളെ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
ധര്‍ണ സമര ഉദ്ഘാടന സ്ഥലത്തേക്ക് വരുകയായിരുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് രാജെന്റ മക്കളെയും കൈക്കുഞ്ഞിനെയും റിമാന്‍ഡ് ചെയ്ത വിവരം അറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സി.പി.എം സര്‍ക്കാറിെന്റ ദലിത് പീഡന നയത്തിനെതിരെ തലശ്ശേരിയിലും തിരുവനന്തപുരത്തും നിരവധി സമര പരിപാടികളും സംഘടിപ്പിച്ചു. തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ കമീഷന് മുമ്ബാകെ തിരുവനന്തപുരത്ത് കേസ് നടത്തി.
തിരുവനന്തപുരത്ത് കേസിനെത്തുന്ന രാജനും കുടുംബത്തിനും കെ.പി.സി.സിയുടെ വാഹനവും സ്റ്റാഫും താമസസൗകര്യവും ഏര്‍പ്പെടുത്തി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആവശ്യമായ സാമ്ബത്തിക സഹായവും നല്കി.
രാജന് ഇന്ദിരാജി സൊസൈറ്റിയില്‍ ഡയറക്ടറായിരുന്നു. രാജനും ഭാര്യക്കും മകള്‍ക്കും ലഭിച്ച ജോലികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹായത്തോടെയായിരുന്നു. ലഭിച്ച കാര്യങ്ങള്‍ക്ക് നന്ദി പറയാതെ പുതിയ സി.പി.എം ബന്ധത്തിന് ന്യായീകരണം കണ്ടെത്താന്‍ രാജന് കള്ളപ്രചാരണം നടത്തുകയാണ് -കോണ്‍ഗ്രസ് ആരോപിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു