വടകര: ഘടകകക്ഷിയല്ലെങ്കിലും വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ.കെ രമ മത്സരിച്ചാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം.
ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നുഎന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആര്‍എംപിയിലെ നീക്കങ്ങള്‍. എന്നാല്‍ യുഡിഎഫ് ഔദ്യോഗികമായി പിന്തുണ അറിയിച്ച സാഹചര്യത്തില്‍ കെകെ രമയെ തന്നെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചേക്കും. ഇന്നോ നാളെയോ ആര്‍എംപി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ കെ.കെ രമ ഒറ്റയ്ക്ക് നിന്നപ്പോള്‍ 20,504 വോട്ട് നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ജയിച്ചത്.
ഇത്തവണ 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഇതില്‍ 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. പത്തെണ്ണത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനമായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു