തൃശൂര്‍: നിലവില്‍ വേങ്ങര എംഎല്‍എയായിരുന്ന കെ.എന്‍.എ. ഖാദര്‍ ഇത്തവണ ഗുരുവായൂരില്‍നിന്നു യുഡിഎഫിന്റെ ലീഗ് സ്ഥാനാര്‍ഥിയായി പോരാട്ടത്തിനിറങ്ങുന്നു.
മലപ്പുറം കോഡൂര്‍ വടക്കേമണ്ണയില്‍ അധ്യാപകനായിരുന്ന അലവി മുസ്ലിയാരുടെയും ഏലച്ചോല ആയിഷയുടെയും മകനാണ്. 2001-ല്‍ ആദ്യമായി കൊണ്ടോട്ടിയില്‍നിന്നും നിയമസഭയിലെത്തിയ ഖാദര്‍ 2011ല്‍ വള്ളിക്കുന്നില്നിന്നും 2017 ല്‍ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചു. നേരത്തെ സിപിഐ നേതാവായിരുന്ന കെ.എന്‍.എ. ഖാദര്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു.സിപിഐ വിട്ട് 1987-ലാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. പെരിന്തല്‍മണ്ണ, മഞ്ചേരി, മലപ്പുറം കോടതികളില്‍ അഭിഭാഷകനായിരുന്നു.
പ്രഭാഷകന്‍, നാടക രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, എസ്ടിയു സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി, വഖഫ് ബോര്‍ഡ് അംഗം, കൊണ്ടോട്ടി മോയീന്‍കുട്ടി വൈദ്യര് അക്കാദമി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തി ക്കുന്നു.
ഭാര്യ: സബീര. മക്കള്‍: ഇംതിയാസ്, നസീഫ്, സയാന്, ജവഹര്‍, ഐഷഫെമിന്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു