സ്വന്തം സ്ഥാനാര്‍ഥി ഇല്ലാതായ തലശ്ശേരി മണ്ഡലത്തില്‍ ഇനി എന്തെന്ന കാര്യത്തില്‍ ഇരുട്ടില്‍തപ്പി ബി.ജെ.പി. ഹൈകോടതി വിധി എതിരായതോടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറയുന്നുവെങ്കിലും അതില്‍ ഒട്ടും പ്രതീക്ഷക്ക് വകയില്ല. സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ആരെയെങ്കിലും പാട്ടിലാക്കി എന്‍.ഡി.എ പിന്തുണ നല്കി കൂടെനിര്‍ത്താനുള്ള സാധ്യതയും ഇല്ല. എ.എന്‍. ഷംസീര്‍ (എല്‍.ഡി.എഫ്), എം.പി. അരവിന്ദാക്ഷന് (യു.ഡി.എഫ്), ഷംസീര്‍ ഇബ്രാഹീം (വെല്‍െഫയര്‍ പാര്‍ട്ടി), സി.ഒ.ടി. നസീര്‍ (ഗാന്ധിയന്‍ പാര്‍ട്ടി), അരവിന്ദാക്ഷന് (സ്വത), ഹരിദാസന് (സ്വത) എന്നിവരാണ് മത്സരരംഗത്ത് അവശേഷിക്കുന്നവര്‍.ആരും ബി.ജെ.പിയുമായി ചേര്‍ന്നുപോകാന്‍ സാധ്യതയില്ല. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലത്തിലാണ് ബി.ജെ.പിക്ക് സ്ഥാനാര്‍ഥി ഇല്ലാതായത്. പ്രധാനപ്പെട്ടതായി കണ്ട് ജില്ലാ പ്രസിഡന്റ് ഹരിദാസിനെ ഇറക്കിയ മണ്ഡലത്തില്‍ പറ്റിയ അമളിയില്‍ പ്രവര്‍ത്തകര്‍ക്കിടയിലും രോഷമുണ്ട്. പാര്‍ട്ടിക്കും സ്ഥാനാര്‍ഥിക്കും തെറ്റുപറ്റിയിട്ടിെല്ലന്നും റിട്ടേണിംഗ് ഓഫിസര്‍ നീതി നിഷേധിെച്ചന്നുമുള്ള ആക്ഷേപമാണ് എന്‍. ഹരിദാസ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. റിട്ടേണിങ് ഓഫിസറെ പഴിചാരുന്നത് പ്രവര്‍ത്തകരുെട രോഷം തണുപ്പിക്കാനും പാര്‍ട്ടിക്കേറ്റ പരിക്ക് കുറക്കാനുമാണ്. നിയമപോരാട്ടമെന്ന പ്രഖ്യാപനം തല്ക്കാലം പിടിച്ചുനില്‍ക്കാനുള്ള തന്ത്രവും.
അതേസമയം, വീണുകിട്ടിയ അവസരത്തില്‍ പ്രതീക്ഷവെക്കുകയാണ് യു.ഡി.എഫ്. എ.എന്‍. ഷംസീറിന് 2016ല്‍ 34000ത്തിലേറെ വോട്ടിെന്റ ഭൂരിപക്ഷമുള്ള തലശ്ശേരിയില്‍ പേരിനൊരു മത്സരമായിരുന്നു ഇതുവരെ. ബി.ജെ.പി കളമൊഴിഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷന് ആഞ്ഞുപിടിച്ചാല്‍ ജയിച്ചേക്കാമെന്ന പ്രതീക്ഷ കൈവന്നിട്ടുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിെന്റ കേന്ദ്രബിന്ദുവായ തലശ്ശേരി മേഖലയില്‍ ബി.ജെ.പി വോട്ടുകള്‍ പോള്‍ ചെയ്യുകയാണെങ്കില്‍ അതില്‍ ഭൂരിപക്ഷവും സംഘ്പരിവാറിെന്റ ബദ്ധവൈരിയായ സി.പി.എമ്മിനെതിരെ കോണ്‍ഗ്രസിന് കിട്ടാനാണ് സാധ്യത. അതുകൊണ്ടുതന്നെ, ഇതുവരെ ഭൂരിപക്ഷത്തില്‍ മാത്രം ആശങ്കയുണ്ടായിരുന്ന എ.എന്‍. ഷംസീര്‍ ജയം ഉറപ്പിക്കാന്‍ പ്രചാരണത്തില്‍ സജീവമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു