'ശൗചാലയത്തിന്‍റെ പേരില്‍ പെട്രോള്‍ വില കൂട്ടേണ്ട; സ്വന്തമായി പണിതോളാം' -ശരീരത്തില്‍ നോട്ടീസ് പതിച്ച്‌ യുവാവിന്‍റെ പ്രതിഷേധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: 'മൂന്ന് ശൗചാലയം നിലവിലുണ്ട്. നാലാമത് വേണമെങ്കില്‍ സ്വന്തം ചെലവില്‍ നിര്‍മിച്ചോളാം. പെട്രോള്‍ ലിറ്ററിന് 50 രൂപക്ക് നല്‍കൂ' -തെന്‍റ ബാഗിന് പിന്നില്‍ പേപ്പറില്‍ ഈ വാചകങ്ങള്‍ എഴുതി പതിച്ച്‌ നോര്‍ത്ത് പറവൂര്‍ ടൗണിലൂടെ ബൈക്ക് ഓടിച്ചുപോവുകയാണ് ഒരുയുവാവ്.

കൗതുകത്തോടെ ഇത് വായിച്ച്‌ കാരണം അന്വേഷിച്ചാല്‍, പൊറുതിമുട്ടി വേറിട്ട പ്രതിഷേധത്തിനിറങ്ങേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച്‌ മുന്‍ ക്ഷേത്രം ശാന്തിയും ഫിറ്റ്നസ് ട്രെയിനറുമായ അനു സൂരജ് വ്യക്തമാക്കും.

ലിറ്ററിന് 50 രൂപക്ക് പെട്രോള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയിട്ടും വിലക്കയറ്റം തടയാത്ത സര്‍ക്കാറിനെതിെരയാണ് ഈ ഒറ്റയാള്‍ പോരാട്ടം.ഇന്ധന വിലക്കയറ്റത്തെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ ശൗചാലയം നിര്‍മിക്കുന്നതിന് പണം ചെലവിടുകയാണെന്ന് ന്യായീകരിച്ച ബി.ജെ.പി നേതാക്കളെ പേരെടുത്ത് പറയാതെ അദ്ദേഹം പരിഹസിക്കുന്നു.

താനൊരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗത്വമുള്ള ആളല്ല. ഏതാനും നാളുകളായി ഈ പ്രതിഷേധം ആരംഭിച്ചിട്ട്. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ വേണ്ടി മാത്രം വാഗ്ദാനം ചെയ്ത് ജനങ്ങളെ വിഡ്ഢികളാക്കരുത്.

ഇത്രയും നാള്‍ ഉപയോഗിച്ചിരുന്ന ന്യൂജന്‍ ബൈക്ക് ഉപേക്ഷിച്ച്‌ താരതമ്യേന മൈലേജ് കൂടുതല്‍ കിട്ടുന്ന പ്ലാറ്റിനയിലാണ് ഇപ്പോള്‍ യാത്ര. പ്രതിഷേധിച്ചാല്‍ ഒറ്റപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നുമുള്ള ഭയമാണ് പലര്‍ക്കും. പ്രതിഷേധിച്ചതുകൊണ്ട് ഒരുപേക്ഷ തനിക്ക് നാളെ എന്തെങ്കിലും നഷ്ടങ്ങളുണ്ടായേക്കാം. എന്നാല്‍, പറയാനുള്ളത് പറയുകതന്നെ വേണം.

അച്ഛന്‍ പരേതനായ കെ.ആര്‍. പവനന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്നു. രാജ്യത്തിനുവേണ്ടി കഷ്ടപ്പെട്ട അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമായിരുന്നു.

അമ്മ ലതിക റിട്ട. സംസ്കൃതം അധ്യാപികയാണ്. താനൊരു തികഞ്ഞ ഹൈന്ദവ വിശ്വാസിയാണ്. വര്‍ഗീയതയിലൂടെ ഭരണം നേടുന്നവര്‍ക്കെതിരെകൂടിയാണ് തെന്‍റ പ്രതിഷേധമെന്നും അനു സൂരജ് 'മാധ്യമ'ത്തോട് പറഞ്ഞു.

കുഞ്ചന്‍ നമ്ബ്യാരുടെ കേരളത്തില്‍ ആക്ഷേപഹാസ്യത്തിലൂടെ പ്രതിഷേധിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha