പ്രകടന പത്രികയിലെ മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കും: ചെന്നിത്തല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂര്‍: രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് മുന്നില്‍ മുഴുവന്‍ ജനക്ഷേമ പദ്ധതികളും ആവിഷ്കരിച്ച്‌ യാഥാര്‍ഥ്യമാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരുകളാണെന്നും പ്രകടന പത്രികയില്‍ പറയുന്ന ന്യായ് പദ്ധതി, കാരുണ്യ ചികിത്സാ പദ്ധതി തുടങ്ങിയ നിരവധി ജനക്ഷേമ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുവാന്‍ യുഡിഎഫിന് വ്യക്തമായ വീക്ഷണമുണ്ടെന്നും രമേശ് ചെന്നിത്തല.
പേരാവൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പേരാവൂര്‍ പഞ്ചായത്തില്‍ നടത്തിയ സ്ഥാനാര്‍ഥി പര്യടനത്തിന്‍റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവില ഈ അഞ്ച് വര്‍ഷത്തില്‍ ഒരു തവണ പോലും വര്‍ധിപ്പിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ഉത്പന്നങ്ങളുടെ സബ്സിഡി തുക പോലും നല്‍കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. യുഡിഎഫ് അധികാരത്തില്‍ വന്യ ജീവി ആക്രമണം തടയാന്‍ വനാതിര്‍ത്തിയില്‍ പൂര്‍ണമായും ആനമതില്‍ നിര്‍മിക്കും.
പരസ്യ കമ്ബനികള്‍ സൃഷ്ടിക്കുന്ന അഭിപ്രായ സര്‍വേകള്‍കൊണ്ട് പുകമറ സൃഷ്ടിക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അരിപ്പയില്‍ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ്, നേതാക്കളായ ജോര്‍ജ് കാനാട്, ഇബ്രാഹിം മുണ്ടേരി, ലിസി ജോസഫ്, സുരേഷ് ചാലറത്ത്, പി.കെ. ജനാര്‍ദ്ദനന്‍, കെ.വേലായുധന്‍, പി.സി.രാമകൃഷ്ണന്‍, സുധീപ് ജയിംസ്, സാജു യോമസ്, ബൈജു വര്‍ഗീസ്, ജൂബിലി ചാക്കോ, മുഹമ്മദ് വിളക്കോട്, തോമസ് വര്‍ഗീസ്, ജയ്സണ്‍ തോമസ്, ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha