പൂക്കോട്ടുംപാടം: ബൈക്കിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനം ഹാജരാക്കിയ സംഭവത്തില്‍ യുവാവിനെതിരെയും ആര്.സി ഉടമക്കെതിരെയും പൊലീസ് കേസെടുത്തു. വാഹനം ഓടിച്ച വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി വള്ളിക്കാപറമ്ബില് ഫിറോസ് ബാബു (37), വാഹന ഉടമ വണ്ടൂര്‍ കൂലിക്കാട്ടുപടി സ്വദേശി മുക്കണ്ണന് സിംജിത് (36) എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ എട്ടിന് പൂക്കോട്ടുംപാടം നരിപൊയില്‍ സ്വദേശി നാലകത്ത് അബൂബക്കറിനെയാണ് (70) ഫിറോസ് ബാബു ഓടിച്ച KL 10 R 7044 നമ്ബര്‍ ബൈക്കിടിച്ചത്.ഗുരുതര പരിക്കേറ്റ അബൂബക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 12ന് മരിച്ചു. തുടര്‍ന്ന് കേസെടുത്ത പൊലീസ് ഫിറോസ് ബാബുവിനോട് ബൈക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ KL 71 A 2928 നമ്ബര്‍ ബുള്ളറ്റ് ഹാജരാക്കുകയായിരുന്നു.
പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ ടി.കെ. ഷൈജുവിെന്റ നേതൃത്വത്തില്‍ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളെ ചോദ്യം ചെയ്തും നടത്തിയ അന്വേഷണത്തില്‍ അപകടസമയത്ത് ഫിറോസ് ബാബു ഓടിച്ച വാഹനം ബൈക്കാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാനാണ് വാഹനം മാറ്റിയതെന്ന് പ്രതികള്‍ സമ്മതിച്ചു. എസ്.ഐ പി. അബ്ദുല്‍ കരീം, സി.പി.ഒ എ.പി. അന്‍സാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു