കണ്ണൂര്‍: ധര്‍മടത്ത് മത്സരിക്കുന്നത് മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതിനാലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രിക്കെതിരേ സ്വതന്ത്രയായി മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അവര്‍. തല മുണ്ഡനം ചെയ്ത് തെരുവിലിറക്കിയത് പിണറായി സര്‍ക്കാരാണ്. മക്കളുടെ ദുരൂഹമരണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണം. രണ്ടു പെണ്‍കുട്ടികളില്‍ ഒരാളുടെ മരണം മാത്രമാണ് സിബിഐ ഏറ്റെടുത്തത്. രണ്ടു കുട്ടികളുടെയും മരണം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം.മക്കള്‍ക്ക് നീതി ലഭിക്കണം. ഇനിയൊരമ്മയ്ക്കും ഈ ഗതി വരുത്തരുത്- വിതുന്പിക്കൊണ്ട് അവര്‍ പറഞ്ഞു.ധര്‍മടത്ത് ജയപരാജയമല്ല പ്രശ്നം. തല മുണ്ഡനം ചെയ്ത് തെരുവിലിറങ്ങേണ്ടിവന്ന ഒരമ്മയുടെ കണ്ണീരിന്റെ പ്രതിഷേധമാണ് തന്റെ സ്ഥാനാര്‍ഥിത്വം. ധര്‍മടത്തെ അമ്മമാര്‍ കൂടെയുണ്ടാകും.
രാഷ്ട്രീയം അറിയില്ല.
എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുകയാണ്. നീതിക്കായി കേരളം മുഴുവന്‍ നടന്ന് പറയുന്നതിനെക്കാള്‍ ഇനി ധര്‍മടത്ത് പറയുന്നത് ജനങ്ങള്‍ കേള്‍ക്കും. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു