മട്ടന്നൂര്‍: പരിയാരത്ത് വീട്ടില്‍ നിന്ന് നിരോധിത ലഹരി വസ്തുക്കളുടെ വന്‍ ശേഖരം എക്സൈസ് സംഘം പിടികൂടി. പരിയാരം ഹസന് മുക്കിലെ റഹൂഫിന്റെ വീട്ടില്‍ നിന്നാണ് 6100 പായ്ക്കറ്റ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മട്ടന്നൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ.കെ. വിജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. പൂട്ടിയിട്ട വീടിന്റെ ബെഡ് റൂമിലും അടുക്കളയിലുമായി ആറ് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ്, കൂള്‍ ലിപ് തുടങ്ങിയവയാണ് പിടികൂടിയത്.മട്ടന്നൂര്‍ ടൗണുകളിലും പരിസരങ്ങളിലും വില്‍ക്കുന്നതിന് കര്‍ണാടകത്തില്‍ നിന്ന് എത്തിച്ചതാണെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ എക്സൈസ്പ്രിവന്റീവ് ഓഫീസര്‍ ബഷീര്‍ പിലാട്ട്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി.സുഹൈല്‍, വി.എന്‍. സതീശന്, എന്‍.പി. ഹാരിസ്, ടി.എ.വിനോദ് എന്നിവര്‍ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു