റോഡുകളില്‍ കുഴിയെടുക്കരുത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാല്‍ ജില്ലയിലെ റോഡുകള്‍ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് ഉത്തരവിട്ടു. ഏപ്രില്‍ ഏഴുവരെയോ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെയോ ആണ് നിരോധനം.
ഇങ്ങനെ റോഡ് കീറുകയും കുഴിയെടുക്കുകയും ചെയ്യുന്നത് നെറ്റ്‌വര്‍ക്ക് കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം പ്രവൃത്തികള്‍ പാടുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി.
ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്‌ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്‍റര്‍നെറ്റ് സംവിധാനം ലഭ്യമാക്കാന്‍ ബിഎസ്‌എന്‍എല്‍ സമ്മതിച്ചിരുന്നു.
എന്നാല്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം, കേരള വാട്ടര്‍ അഥോറിറ്റി, ദേശീയപാത അഥോറിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് മുറിക്കുകയും കുഴിക്കുകയും ചെയ്യുന്ന
തിനാല്‍ കേബിള്‍ ശൃംഖലയ്ക്ക് വ്യാപകമായ തകരാറുകള്‍ സംഭവിക്കുന്നതായി ബിഎസ്‌എന്‍എല്‍ അറിയിക്കുകയുണ്ടായി. ഇത് വെബ്കാസ്റ്റിംഗിന് തടസമാകുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചി
രുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിരോധന ഉത്തരവ്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരവും പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്‍റെ അടിസ്ഥാനത്തിലും നടപടികള്‍ സ്വീകരിക്കും.
ഉത്തരവ് പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ സിറ്റി പോലിസ് കമ്മീഷണര്‍, റൂറല്‍ എസ്പി, തലശേരി -തളിപ്പറമ്ബ് സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ടുമാര്‍, വെബ്കാസ്റ്റിംഗ്- എംസിസി നോഡല്‍ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വരണാധികാരികള്‍, സെക്ടര്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ നടപടികള്‍ സ്വീകരിക്കണം. രാത്രി ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ ഇക്കാര്യത്തില്‍ ശക്തമായ നിരീക്ഷണം നടത്തി ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha