മുഖ്യമന്ത്രി പത്രിക തള്ളിക്കാന്‍ ശ്രമിച്ചു: കെ.എം. ഷാജി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: അഞ്ചുവര്‍ഷമായി വേട്ടയാടുന്ന മുഖ്യമന്ത്രിയും എല്‍ഡിഎഫും തന്‍റെ പത്രിക തള്ളാന്‍ ശ്രമം നടത്തിയതായി അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജി എംഎല്‍എ. നാമനിര്‍ദേശ പത്രിക തള്ളിക്കാന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് കയറിയിറങ്ങുകയാണ്.

ഇന്നലെ റിട്ടേണിംഗ് ഓഫീസര്‍ പത്രിക ശരിവച്ചതോടെ അയോഗ്യനല്ല, പരമയോഗ്യനായ എംഎല്‍എയാണ് താനെന്ന് തെളിയിക്കപ്പെട്ടു. ഹൈക്കോടതിയും സുപ്രീം കോടതിയും നിരന്തരമായി പറയുന്നതും അതാണ്.ഏപ്രില്‍ ആറിന് നാട്ടുകാര്‍ ഒന്നുകൂടി അക്കാര്യം പറയും.നിയമപരമായ പരിരക്ഷയാണു ലഭിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചതാണ് തന്നെ വേട്ടയാടാന്‍ കാരണം.
പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. ബന്ധുക്കളുടെ സാന്പത്തികവളര്‍ച്ച തുടങ്ങിയ മര്‍മപ്രധാനമായ കാര്യങ്ങള്‍ ഉന്നയിച്ചതാണ് മുഖ്യമന്ത്രിക്കുള്ള വൈരാഗ്യത്തിന് കാരണം. കേരള നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. മഹാരാജാവിന് എതിരെയാണെന്ന് അറിഞ്ഞില്ല-ഷാജി പരിഹസിച്ചു.എല്‍ഡിഎഫിന്‍റെ ആരോപണങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഉണ്ടാക്കിവച്ച കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. താന്‍ മത്സരിക്കുന്നത് കണ്ണൂര്‍ അഴീക്കോട് തന്നെയാണെന്നും ഷാജി പറഞ്ഞു.

താന്‍ ഇറക്കിയെന്ന് പറയുന്ന നോട്ടീസ് കണ്ട ഒരാള്‍പോലുമില്ല. വ്യാജ പ്രചാരണമാണ്. കത്തിയെക്കുറിച്ചും വാളിനെക്കുറിച്ചും മാത്രം അറിയുന്ന ജയരാജന് നിയമത്തെക്കുറിച്ച്‌ അറിയില്ല. ഗുണ്ടാ-മാഫിയ രാഷ്ട്രീയം കളിക്കുന്നവരോട് പറഞ്ഞിട്ട് കാര്യവുമില്ല. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അവരുടെ സ്നേഹത്തില്‍നിന്ന് അതു മനസിലായി. ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സഖ്യത്തിന്‍റെ ഭാഗമായാണ് തലശേരിയില്‍ ബിജെപി പത്രിക തള്ളിയതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha