കൊച്ചി: ആലുവയിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പേരു കേട്ട് കൊച്ചിക്കാര് പോലും ആദ്യം നെറ്റിചുളിച്ചു- ഷെല്‍ന നിഷാദ്. പാര്ട്ടിവേദികളിലൊന്നും സുപരിചിതയല്ലാത്ത പേര് എന്നതു തന്നെ കാരണം.
എന്നാല്‍ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് ഷെല്‍നയുടെ വരവ്. നാലു തവണ ആലുവയെ പ്രതിനിധീകരിച്ച കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ കെ. മുഹമ്മദാലിയുടെ മരുമകളാണ് ഷെല്നയെന്നതാണ് ശ്രദ്ധേയം. ഭര്‍തൃപിതാവിന്റെ രാഷ്ട്രീയത്തിനു വിരുദ്ധമായി സിപിഎം സ്ഥാനാര്‍ഥിയായി ഷെല്‍ന എത്തുന്പോള്‍ എല്‍ഡിഎഫ് മികച്ചൊരു മത്സരമാണ് പ്രതീക്ഷിക്കുന്നത്. പൊതുവെ യുഡിഎഫ് അനുകൂല മണ്ഡലമായി ആലുവയില്‍ അട്ടിമറിയാണ് സിപിഎം ലക്ഷ്യം.ആര്‍ക്കിടെക്ട് പ്രൊഫഷനില്‍നിന്ന് രാഷ്ടീയത്തില്‍ ഒരു കൈനോക്കാനാണ് ഷെല്‍നയുടെ തീരുമാനം. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് ബിആര്‍ക്ക് പൂര്‍ത്തിയാക്കിയ ഷെല്‍ന കൊച്ചിയിലെ എസ്എന്‍ ആര്‍ക്കിടെക്ടിന്റെ ചീഫ് ആയി പ്രവര്‍ത്തിക്കുന്നു. അങ്കാന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ നിഷാദി അലിയാണ് ഭര്‍ത്താവ്.
ഷെല്‍ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് മുഹമ്മദാലിയുടെ പ്രതികരണമെന്തെന്ന് ചോദിച്ചപ്പോള്‍ ഓരോ വ്യക്തികള്‍ക്കും അവരവരുടെ രാഷ്ട്രീയം പിന്തുടരാന് അവകാശമുണ്ടെന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്ന് ഷെല്‍ന പറയുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു