പ്രളയ ഫണ്ടില്‍ നടന്നത് പകല്‍ക്കൊള്ളയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട്; യു.ഡി.എഫ് ആയുധമാക്കിയേക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: 2018ലെ പ്രളയ ഫണ്ട് വിതരണത്തില്‍ എറണാകുളത്ത് നടന്നത് പകല്‍ക്കൊള്ള. പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് 14.84 കോടിയുടെ നഷ്ടമുണ്ടായെന്ന ജോയന്‍റ് ലാന്‍ഡ് റവന്യൂ കമീഷണറുടെ റിപ്പോര്‍ട്ട് യു.ഡി.എഫിന് തെരഞ്ഞെടുപ്പിലെ ആയുധമായേക്കും. രണ്ട് പ്രളയങ്ങളിലും വിതരണം ചെയ്ത തുകകള്‍ സുതാര്യമായി അര്‍ഹരുടെ കൈയിലെത്തിച്ചെന്ന സര്‍ക്കാറിെന്‍റ വാദത്തിന് കനത്ത തിരിച്ചടിയാണ് ഡോ. എ. കൗശിഗെന്‍റ റിപ്പോര്‍ട്ട്.

ഒരേ അക്കൗണ്ട് നമ്ബറില്‍ ഒരേ ബില്ലില്‍ ഒന്നിലധികം തവണ തുക എഴുതിയാണ് ഉദ്യോഗസ്ഥര്‍ പണം തട്ടിയത്.അക്കൗണ്ട് നമ്ബറിെന്‍റ സ്ഥാനത്ത് ചിലയിടങ്ങള്‍ പൂജ്യമാണ്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കാത്ത തുക നഷ്ടപരിഹാരമായും നല്‍കി. മൂന്ന് സ്ലാബുകളിലെയും തുകകള്‍ ഒരേ അക്കൗണ്ട് നമ്ബറില്‍ അനുവദിച്ചു. അയ്യനാട് കോഓപറേറ്റിവ് ബാങ്കുമായി ബന്ധപ്പെട്ട് ധനസഹായ വിതരണത്തിലും അട്ടിമറി നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം ആരംഭിച്ചപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരില്‍നിന്ന് മൊഴിയെടുത്തിരുന്നു. കലക്ടറേറ്റിലെ പരിഹാര സെല്ലിലെ വിഷ്ണുപ്രസാദ് പൊലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ അദ്ദേഹം ഒഴികെയുള്ളവരില്‍നിന്ന് നേരില്‍ മൊഴിയെടുത്തു.

പ്രഥമിക പരിശോധനയില്‍തന്നെ തട്ടിപ്പിെന്‍റ ചിത്രം െതളിഞ്ഞിരുന്നു. ഉദാഹരണമായി കലക്ടറേറ്റിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററില്‍നിന്ന് (എന്‍.ഐ.സി) പരിഹാര സെല്ലിലേക്ക് 2018 ഡിസംബര്‍ 31ന് നല്‍കിയ ഗുണഭോക്താക്കളുടെ 191 ലിസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ 136 എണ്ണത്തില്‍ അക്കൗണ്ട് നമ്ബറുകള്‍ ആവര്‍ത്തിച്ചു. 10,000 രൂപ ശിപാര്‍ശ ചെയ്ത ഒരു അക്കൗണ്ട് നമ്ബറിലേക്ക് 1.25 ലക്ഷം നല്‍കി. 2019 ജനുവരി മൂന്നിലെ പട്ടികയില്‍ കെ.എന്‍. പ്രദീപിനെ അഞ്ച് പ്രാവശ്യവും ജാസ്മിന്‍ ഇബ്രാഹീംകുട്ടിയെ നാലുപ്രാവശ്യവും ഉള്‍പ്പെടുത്തിയതായി കണ്ടെത്തി.

തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.എം. അന്‍വര്‍, ഭാര്യ കൗലത്ത് അന്‍വര്‍, ലോക്കല്‍ കമ്മിറ്റി അംഗമായ കാക്കനാട് പാട്ടുപുര നഗറില്‍ താമസിക്കുന്ന എന്‍.എന്‍. നിഥിന്‍, ഭാര്യ ഷിന്‍റു, എന്‍.ജി.ഒ യൂനിയന്‍ അംഗം വിഷ്ണു പ്രസാദ്, സുഹൃത്ത് കോഴിഫാം ഉടമ ബി. മഹേഷ്, ഭാര്യ നീതു എന്നിവരായിരുന്നു തട്ടിപ്പിലെ പ്രതികള്‍. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് എം.എം. അന്‍വറിനെയും എന്‍.എന്‍. നിഥിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha