തിരുവനന്തപുരം: സൗകര്യമൊരുക്കാതെയും ആസൂത്രണമില്ലാതെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളവര്ക്ക് പുറെമ മുതിര്‍ന്ന പൗരന്മാര്ക്കും കോവിഡ് വാക്സിന് വിതരണം ആരംഭിച്ചതോടെ അമിതഭാരം െകാണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ വിയര്‍ക്കുന്നു. രണ്ടാംഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവര്‍ക്കും വാക്സിന് നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. പുറെമ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസും മുന്നണിപ്പോരാളികള്‍ക്കുള്ള വാക്സിനുമാണ് നല്‍കുന്നത്.
ഇതില്‍നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്ക്കുകൂടി വാക്സിന് നല്‍കുന്നതോടെയാണ് കാര്യങ്ങള്‍ ൈകവിട്ടത്.കോവിന്‍ പോര്‍ട്ടലിലെ സാേങ്കതികപ്രശ്നങ്ങള് ഉണ്ടെങ്കിലും ആവശ്യക്കാരുടെ ബാഹുല്യമാണ് പ്രതിസന്ധിയാകുന്നത്. 'തെരഞ്ഞെടുപ്പ് ഡ്യൂട്ടി' എന്ന പരിഗണനയില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്സിന് നല്കുകയാണിപ്പോള്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സമയം ബുക്ക് ചെയ്ത് എത്തുന്നവരുടെ വിവരം ലഭ്യമാകാന്‍ സാേങ്കതികപ്രയാസം നേരിടുന്നതിനാല്‍ പലയിടങ്ങളിലും വിതരണകേന്ദ്രങ്ങളിലെത്തുന്നവര്ക്ക് തത്സമയ രജിസ്ട്രേഷന് നടത്തി കുത്തിവെപ്പ് നല്‍കുകയാണ്.
തലസ്ഥാനത്ത് സെക്രേട്ടറിയറ്റ് ജീവനക്കാര്‍ക്കായി പ്രത്യേകം ക്യാെമ്ബാരുക്കിയും മെഡിക്കല്‍സംഘങ്ങളെ നിയോഗിച്ചുമാണ് വാക്സിന് വിതരണം. സമാന്തരമായി ആശുപത്രികളും സംവിധാനമൊരുക്കണമെന്നതാണ് ആരോഗ്യവകുപ്പിനെയും വെട്ടിലാക്കുന്നത്. മെഡിക്കല്‍ ക്യാമ്ബ് മാതൃകയില്‍ സംവിധാനമൊരുക്കി ജീവനക്കാര്‍ക്കെല്ലാം വാക്സിന് നല്‍കാനായിരുന്നു ആദ്യ നീക്കം. രജിസ്ട്രേഷന് വേണമെന്നതില്‍ ആരോഗ്യവകുപ്പ് കര്‍ശനനിലപാട് സ്വീകരിച്ചതോടെ സ്പോട്ട് രജിസ്ട്രേഷന് ഏര്‍പ്പെടുത്തി. അടിസ്ഥാന സൗകര്യം ഏര്പ്പെടുത്തിയിെല്ലങ്കില് ചികിത്സ അവതാളത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നിയിപ്പ് നല്‍കിയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു