ഞാനെന്‍റെ ജനതയെ ഒറ്റുകൊടുക്കില്ല, ബി.ജെ.പി ആശയങ്ങളോട് യോജിപ്പില്ല - നിലപാട് വ്യക്തമാക്കി മണികണ്ഠന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കല്‍പറ്റ: ബി.ജെ.പിയോട് അനുഭാവമില്ലെന്നും അവരുടെ ആശ‍യങ്ങളോട് ഒരുനിലക്കും യോജിക്കാനാകില്ലെന്നും മാനന്തവാടിയില്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ച സി. മണികണ്ഠന്‍. തന്നോട് ചോദിക്കാതെയാണ് പേര് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. പണിയ വിഭാഗത്തില്‍നിന്നൊരാളുടെ പേര്, ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടിയതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനം വന്നതിനുപിന്നാലെ, പിന്മാറുന്നതായി മണികണ്ഠന്‍ വ്യക്തമാക്കിയിരുന്നു. മണികണ്ഠെന്‍റ ഫേസ്ബുക്ക് പ്രൊഫൈല്‍ നെയിം ആയ മണിക്കുട്ടന്‍ എന്ന പേരാണ് ബി.ജെ.പി പട്ടികയില്‍ ഉണ്ടായിരുന്നത്.ബി.ജെ.പി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്നറിയിച്ച്‌ ജില്ല^സംസ്ഥാന നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയാകാനില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. ബയോഡാറ്റ അയക്കാന്‍ പറഞ്ഞെങ്കിലും താല്‍പര്യമില്ലെന്ന് പറഞ്ഞ് പിന്മാറി. ഇതിനിടെ ഞായറാഴ്ച ഉച്ചക്ക് ടി.വിയിലൂടെയാണ്, ബി.ജെ.പി സ്ഥാനാര്‍ഥിയായി തെന്‍റ പേര് പ്രഖ്യാപിച്ച വിവരം അറിയുന്നത്.

പിന്നാലെ വീട്ടിലെത്തിയ നേതാക്കളോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. കാലങ്ങളായി ഇടതു^വലതു മുന്നണികള്‍ ആദിവാസികളിലെ ഏറ്റവും പിന്നാക്കമായ പണിയ വിഭാഗത്തെ അവഗണിക്കുകയാണ്. പണിയ വിഭാഗത്തിെന്‍റ ഉന്നമനവും പഠനവുമാണ് തെന്‍റ ലക്ഷ്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പണിയ വിഭാഗത്തില്‍നിന്ന് കുറഞ്ഞത് അഞ്ച് എം.ബി.എക്കാരെയെങ്കിലും ഉന്നത മാര്‍ക്കോടുകൂടി സൃഷ്ടിച്ചെടുക്കാമെന്ന് വിശ്വാസമുണ്ടെന്നും ഈ വിഭാഗത്തിലെ ആദ്യ എം.ബി.എക്കാരനായ മണികണ്ഠന്‍ പറഞ്ഞു.

ഇതിനിടെ, ''ഈ കാണുന്ന വിളക്കു കാലില്‍ തലകീഴായി എന്നെ കെട്ടിത്തൂക്കിയാലും ഞാനെെന്‍റ ജനതയെ ഒറ്റുകൊടുക്കില്ല'' എന്ന അംബേദ്കറിെന്‍റ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അംബേദ്കര്‍ രാഷ്ട്രീയത്തോടുള്ള കൂറും വ്യക്തമാക്കി. പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍സ് സയന്‍സ് യൂനിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്മെന്‍റില്‍ ഗോത്രമിഷന്‍ ടീച്ചിങ് അസിസ്റ്റന്‍റാണ് മണികണ്ഠന്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha