ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റില്‍ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധനാസൗകര്യം ഏര്‍പ്പെടുത്തി. കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡിന്റെ നേതൃത്വത്തിലാണു പരിശോധന. ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായാണ് ഓരോ ദിവസവും മൊബൈല്‍ ലാബ് സൗകര്യം ലഭ്യമാക്കുന്നത്. ഓരോ ദിവസവും പരിശോധനാകേന്ദ്രം മാറിക്കൊണ്ടിരിക്കും. എന്നാല്‍ അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കിളിയന്തറ ചെക്ക് പോസ്റ്റിലുള്ള പരിശോധനാസൗകര്യം സ്ഥിരമായിരിക്കും. രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി സ്രവം സ്വീകരിക്കുന്നത്.24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകും.
കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കുത്തനേ ഉയര്‍ന്നിരുന്നു.
ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ്, കൂത്തുപറമ്ബ് താലൂക്ക് ആശുപത്രി, അഞ്ചരക്കണ്ടി ബഡ്സ് സ്കൂള്‍, തളിപ്പറമ്ബ് താലൂക്ക് ആശുപത്രി, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ സേവനം ലഭ്യമാകും.
തുടര്‍ന്ന് അതിര്‍ത്തിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രന് ആരോഗ്യവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈല്‍ പരിശോധനയുടെ അഞ്ചു കേന്ദ്രങ്ങളിലൊന്ന് കിളിയന്തറയില്‍ സ്ഥിരമാക്കാന്‍ തീരുമാനിച്ചത
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു