പയ്യന്നൂര്‍: മാസ്ക് കുറഞ്ഞവിലയില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടമുറപ്പിച്ച് നാലര ലക്ഷം കൈക്കലാക്കി മുങ്ങിയ ആള് അറസ്റ്റില്‍. കവ്വായിയിലെ എ.പി. മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. മാസങ്ങള്‍ക്കു മുമ്ബാണ് പരാതിക്കാസ്പദമായ സംഭവം. വ്യാപാരിയായ പിലാത്തറയിലെ സജീവെന്റ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തിരുന്നത്. പരാതിക്കാരെന്റ വീടിനടുത്ത് താമസമാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് തട്ടിപ്പിനുള്ള കളമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
സൗഹൃദത്തിെന്റ പശ്ചാത്തലത്തിലാണ് 50,000 മാസ്ക് നല്‍കാമെന്നേറ്റ് നാലര ലക്ഷം രൂപ പ്രതി കൈപ്പറ്റിയിരുന്നത്.പണം വാങ്ങിയ ശേഷം പ്രതി മാസ്ക് നല്‍കിയില്ലെന്നു മാത്രമല്ല താമസവും മാറ്റിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാന്, ഡല്‍ഹി, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കാസര്‍കോട് മാങ്ങാടുനിന്ന് പൊലീസിെന്റ പിടിയിലായത്.
പരാതിക്ക് ആസ്പദമായ തട്ടിപ്പിനു ശേഷം മാസ്കിെന്റ ഓണ്‍ലൈന്‍ ബിസിനസിലൂടെ നിരവധിയാള്‍ക്കാരെ വഞ്ചിച്ചതായും പൊലീസ് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു