റിയാദ്: സൗദി തുറമുഖങ്ങളിലെ ജോലികളും സ്വദേശിവത്കരിക്കുന്നു. തുറമുഖങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്ബനികളിലാണ് സ്വദേശി പൗരന്മാര്‍ക്കായി ജോലി സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദമ്മാമിലെ കിങ് അബ്‍ദുല്‍ അസീസ് തുറമുഖത്ത് ഇതിനു തുടക്കമായിരിക്കുന്നത്.
സൗദി ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് കമ്ബനി, അല്‍സാമില്‍ മറൈന്‍ സര്‍വീസസ് കമ്ബനി, സൗദി ഡെവലപ്പ്മെന്റ്, എക്സ്‍പോര്‍ട്ട് സര്‍വീസ് കമ്ബനി എന്നീ കമ്ബനികളുടെ ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഓപ്പറേഷന്‍ വിഭാഗങ്ങളിലെ 39 തൊഴില്‍ മേഖലകളാണ് സ്വദേശിവത്‍കരിക്കുന്നത്. കരാര്‍ കാലയളവില്‍ 900ത്തിലധികം ജോലികള്‍ സ്വദേശിവത്കരിക്കുക, തൊഴില്‍ പരിശീലന വേളയില്‍ വേതനം നല്‍കുക, തൊഴില്‍ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും അഭിലാഷവുമനുസരിച്ച് ജോലിക്ക് പ്രാപ്‍തരാക്കുക എന്നിവ കരാറില്‍ ഉള്‍പ്പെടും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു