കണ്ണൂര്‍: തെരഞ്ഞെടുപ്പ് ആരവങ്ങളെക്കാള്‍ ഉച്ചത്തിലാണ് പ്രാരാബ്ധത്തിെന്റ നൂലുകള്‍ക്കിടയിലൂടെ ഓടം ഓടുന്നതിെന്റ ശബ്ദം. എത്രതന്നെ ചന്തംനിറച്ച് നെയ്തെടുത്തിട്ടും അടുക്കാത്ത ജീവിതനൂലിഴകളുമായി കഴിയുകയാണ് നെയ്ത്തുഗ്രാമങ്ങള്‍. ഒാരോ തെരഞ്ഞെടുപ്പുകളും ഇവര്‍ക്ക് പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ ഓര്‍മപ്പെടുത്തലുകളാണ്. പരമ്ബരാഗത വ്യവസായങ്ങളില്‍ കൂടുതല്‍ തൊഴിലവസരവും വരുമാനവും തന്നിരുന്ന കൈത്തറിമേഖല ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.
തറിയുടെ നാടായി അറിയപ്പെടുന്ന കണ്ണൂരിലെ നെയ്ത്തുതെരുവുകളെല്ലാം ഒരുകാലത്ത് സജീവമായിരുന്നെങ്കില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഈ തൊഴിലെടുക്കുന്നത്.പതിയെ വസ്ത്രനിര്‍മാണ മേഖലയില്‍നിന്ന് കൈത്തറി പടിക്കുപുറത്താകാന് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് തെരുവുകള്‍ നെയ്ത്തിനാല് സമ്ബന്നമായിരുന്നെങ്കില് ഇപ്പോള്‍ പഴയതലമുറ മാത്രമാണ് ഈ രംഗത്തുള്ളത്. വീടുകളില്‍നിന്ന് മഗ്ഗങ്ങള്‍ (തുണികള്‍ നെയ്തെടുക്കാന്‍ പരമ്ബരാഗത നെയ്ത്തുതൊഴിലാളികള്‍ ഉപയോഗിക്കുന്ന യന്ത്രം) അപ്രത്യക്ഷമായിരിക്കുന്നു. നെയ്ത്ത് പരമ്ബരാഗത തൊഴിലായി സ്വീകരിച്ച ശാലിയ വിഭാഗമാണ് ഈ മേഖലയെ ചലിപ്പിച്ചിരുന്നത്. പുതിയതലമുറ ഈ മേഖലയിലേക്ക് വരാന്‍ താല്പര്യം കാണിക്കുന്നില്ല. പകലന്തിയോളം പണിയെടുത്താലും കാര്യമായൊന്നും ലഭിക്കാത്തതുതന്നെ കാരണം.
മാറിമാറിവരുന്ന സര്‍ക്കാറുകള്‍ നെയ്ത്ത് വ്യവസായത്തിെന്റ ശാസ്ത്രീയവും സമഗ്രവുമായ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ പറയുന്നു. ഒരുദിവസം മുഴുവന്‍ നെയ്താലും ജീവിക്കാനാവശ്യമായ തുകപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് അഴീക്കോട് തെരുവിലെ കൈത്തറി പൈതൃകഗ്രാമത്തിലെ നെയ്ത്തുതൊഴിലാളികളായ അരക്കന്‍ പ്രദീപനും പി. പ്രഭാകരനും പറയുന്നു. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണിയെടുത്താലും 300 രൂപയാണ് ലഭിക്കുക.
2005ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാറിെന്റ കാലത്താണ് കൈത്തറിഗ്രാമം പദ്ധതി കൊണ്ടുവരുന്നത്. വിനോദസഞ്ചാരികള്‍ക്ക് കൈത്തറിയെ കുറിച്ച് അറിയാനും പഠിക്കാനും അവസരമൊരുക്കുക വഴി നെയ്ത്തുവ്യവസായത്തെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സര്‍ക്കാറുകള്‍ മാറിമാറി വന്നതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട് നെയ്ത്തുകാര്‍ക്ക് സഹായമാകുന്ന നടപടികളൊന്നുമുണ്ടായില്ല. എല്‍.ഡി.എഫ് ഭരണകാലത്ത് സ്കൂളുകളില്‍ കൈത്തറി യൂനിഫോം നിര്‍ബന്ധമാക്കിയത് ഈ മേഖലക്ക് ആശ്വാസമായിരുന്നു. എന്നാല്‍, കോവിഡ് കാലത്ത് സ്കൂളുകള്‍ അടച്ചിട്ടതോടെ യൂനിഫോം നെയ്യാനുള്ള അവസരവും ഇല്ലാതായി. നെയ്ത്ത് പൂര്‍ത്തിയാക്കി തുണി കൈമാറിയാലും രണ്ടുംമൂന്നും മാസം കഴിഞ്ഞാണ് കൂലി ബാങ്ക് അക്കൗണ്ടിലെത്തുക. മഗ്ഗുകള്ക്കും ഓടത്തിനും ചവിട്ടുകാലിനും അടക്കം നെയ്ത്ത് യന്ത്രഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ തൊഴിലാളികളുടെ ചെലവില്‍ നന്നാക്കണം.
കണ്ണൂരിെന്റ ആധുനികചരിത്രം രേഖപ്പെടുത്തുന്ന കൈത്തറി മ്യൂസിയം നിര്‍മാണം പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 2.15 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നെയ്ത്തുതൊഴിലാളികളെ സംരക്ഷിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കണമെന്ന ആവശ്യത്തിന് ഏറക്കാലത്തെ പഴക്കമുണ്ട്. 40 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അഴീക്കോട് വീവേഴ്സ് സൊസൈറ്റിയില്‍ മാത്രം 500ലേറെ തൊഴിലാളികളുണ്ടായിരുന്നു. അത്രതന്നെപേര്‍ വീടുകളിലും നെയ്തിരുന്നു. അന്ന്, ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ നൂലിഴകള്‍ നെയ്തെടുത്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇപ്പോള്‍ 20ല്‍ താഴെപേര് മാത്രമാണ് ഈ തൊഴിലെടുക്കുന്നത്. ബാക്കിയുള്ളവര്‍ കൂലിപ്പണിയിലേക്കും മറ്റു ജോലികളിലേക്കും കടന്നു. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ നെയ്ത്തുകാര്ക്കായി ഒന്നും ചെയ്യാതിരുന്നാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പരമ്ബരാഗത വ്യവസായം തന്നെ ഇല്ലാതാകുമെന്ന ആശങ്ക പേര് വെളിപ്പെടുത്താത്ത തൊഴിലാളി പങ്കുവെച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു