ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെട്ട കേസില്‍ പ്രതിയ്ക്ക് വധശിക്ഷ. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് നിരീക്ഷിച്ച സാകേത് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
സംഭവം നടന്ന് 10 വര്‍ഷത്തിനുശേഷമാണ് ആരിസ് ഖാന്‍ പിടിയിലായത്കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും സമാജ് വാദി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും മറ്റും സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും സിങ് പിന്നീട് പറഞ്ഞു.
ഡല്‍ഹി പൊലീസിെന്റ പ്രത്യേക വിഭാഗത്തിലെ ഇന്‍സ്പെക്ടറായിരുന്നു മോഹന്‍ ചന്ദ് ശര്‍മ . 2008 സെപ്റ്റംബര്‍ 13നു രാജ്യ തലസ്ഥാന നഗരിയിലെ സ്ഫോടന പരമ്ബരക്കു പിന്നാലെ ഒരാഴ്ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ശര്‍മ കൊല്ലപ്പെടുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു